മലപ്പുറം മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയെ സമ്പൂർണ മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിച്ചു. പി. ഉബൈദുള്ള എം എൽ എ യാണ് ജില്ലയെ സമ്പൂർണ മാലിന്യമുക്തമായി പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാരിന്റെ 'മാലിന്യമുക്തം നവകേരളം' ക്യാംപയിന്റെ ഭാഗമായുള്ള തുടർച്ചയായ പ്രവർത്തനങ്ങൾ വഴിയാണ് ജില്ല ഈ നേട്ടം കൈവരിച്ചത്.
ക്യാംപയിനിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച പഞ്ചായത്തിനുള്ള പുരസ്കാരം പുറത്തൂർ ഗ്രാമപഞ്ചായത്തിന് ലഭിച്ചു. തുടർച്ചയായി 95 ശതമാനത്തിൽ കൂടുതൽ ഹരിതമിത്രം ആപ്പിൽ സർവീസ് നടത്തിയതിനും 95 ശതമാനത്തിൻ മേലുള്ള കവറേജിനുമാണ് അവാർഡ് ലഭിച്ചത് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഹരിത കർമ സേനകളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് ജില്ലക്ക് അഭിമാന നേട്ടം കൈവരിക്കാൻ സാധിച്ചതെന്നും മാലിന്യം തുടച്ചു നീക്കാൻ ഇനിയും ജനകീയ പങ്കാളിത്തം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.സാക്ഷരതയിലും അക്ഷയയിലും കുടുംബശ്രീയിലും ജില്ല മാതൃക സൃഷ്ടിച്ചിട്ടുണ്ട്. മാലിന്യാമുക്ത നവകേരളത്തിനു വേണ്ടിയും ഈ മാതൃക പിന്തുടരണം. മാലിന്യം സംസ്‌കരിക്കണമെന്നത് എല്ലാവരുടെയും ആവശ്യമാണ്. ഇതിന് വേണ്ടി മാലിന്യ പ്ലാന്റ് സ്ഥാപിക്കാൻ ശ്രമിച്ചാൽ പ്രതിഷേധം ഉയരുന്ന സാഹചര്യമുണ്ട്. ഈ മനോഭാവത്തിൽ മാറ്റം വരണമെന്നും ബോധവത്കരണത്തിലൂടെ ഈ പ്രതിസന്ധിയെ മറികടക്കണമെന്നും അദ്ദേഹംപറഞ്ഞു.ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളതും വീടുകളും സ്ഥാപനങ്ങളുമുള്ള ജില്ലയിൽ മാർച്ച് മാസത്തിൽ 10 ലക്ഷത്തിലധികം വീടുകളും സ്ഥാപനങ്ങളും ഹരിത കർമ്മ സേനക്ക് ഹരിത മിത്രം ആപ്പ് വഴി പാഴ് വസ്തുക്കൾ നൽകി. ഹരിത ടൗണുകൾ -145, ഹരിത മാർക്കറ്റ് പൊതുവിടങ്ങൾ - 141, ഹരിത വിദ്യാലയം- 1606, ഹരിത കലാലയങ്ങൾ- 156, ഹരിത ഓഫീസുകൾ- 5124, ഹരിതവിനോദ സഞ്ചാര കേന്ദ്രങ്ങൾ -13, ഹരിത അയൽക്കൂട്ടങ്ങൾ-33532 എന്നിങ്ങനെയാണ് പ്രഖ്യാപിച്ചത്.3489 ഹരിതകർമ സേന അംഗങ്ങളാണ് സജീവമായി പ്രവർത്തിക്കുന്നത്. 253 ഇടങ്ങളിലാണ് മാലിന്യം തള്ളുന്നവരെ പിടികൂടാനായി ക്യാമറകൾ സ്ഥാപിച്ചത്. ശുചിത്വ പദവി നിലനിർത്തുന്നതിനും മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ ക്രിയാത്മകമായി നടപ്പിലാക്കുന്നതിനും സുസ്ഥിര സംവിധാനങ്ങൾ ഉറപ്പാക്കുന്നതിനും ഊർജിതമായ പദ്ധതികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ തുടർന്നും നടപ്പാക്കുംമലപ്പുറം: ജില്ലയെ സമ്പൂർണ മാലിന്യമുക്തമായി പ്രഖ്യാപിച്ചു;
0
ഞായറാഴ്ച, ഏപ്രിൽ 06, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.