ബിഫാം, എംഫാം പ്രോഗ്രാമുകളുടെ പാഠ്യപദ്ധതി ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ (പിസിഐ) പരിഷ്കരിക്കുന്നു

ന്യൂഡൽഹി ∙ ബിഫാം, എംഫാം പ്രോഗ്രാമുകളുടെ പാഠ്യപദ്ധതി ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ (പിസിഐ) പരിഷ്കരിക്കുന്നു. ദേശീയ വിദ്യാഭ്യാസനയം (2020) അനുസരിച്ചുള്ള പുതിയ പാഠ്യപദ്ധതി 2026–27 ൽ പ്രാബല്യത്തിൽ വരുത്തുകയാണു ലക്ഷ്യം. 

നിലവിൽ ബിരുദ തലത്തിൽ ബിഫാം എന്ന പൊതുവായ പ്രോഗ്രാം മാത്രമാണുള്ളതെങ്കിൽ വൈകാതെ ഇൻഡസ്ട്രി ഫാർമസി, ക്ലിനിക്കൽ ഫാർമസി എന്നീ സ്പെഷലൈസ്ഡ് പ്രോഗ്രാമുകൾ ലഭ്യമാക്കും. ആദ്യ 4 സെമസ്റ്ററിൽ ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, ഫാർമക്കോളജി തുടങ്ങിയ പൊതുവായ വിഷയങ്ങൾ പഠിക്കുന്ന വിദ്യാർഥികൾ തുടർന്നുള്ള 2 വർഷങ്ങളിലാകും സ്പെഷലൈസ്ഡ് പഠനം നടത്തുക. എംഫാം കോഴ്സിൽ ഗവേഷണത്തിനു കൂടുതൽ പ്രാധാന്യം നൽകും.

മൾട്ടിപ്പിൾ എൻട്രി–എക്സിറ്റ് രീതിയും അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് (എബിസി) സംവിധാനവുമുണ്ടാകും. ബിരുദ പ്രോഗ്രാം 2 വർഷം പിന്നിടുമ്പോൾ ഡിപ്ലോമ ലഭിക്കും. ബിരുദതല കോഴ്സുകളിൽ 20% സ്ഥാപനങ്ങൾക്കു തിരഞ്ഞെടുക്കാനാകുന്ന രീതിയും ആലോചനയിലുണ്ട്. 

ബിരുദ, പിജി തലങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്,ബ്ലോക്ചെയിൻ, റോബട്ടിക് ഫാർമസി വിഷയങ്ങൾ ഉൾപ്പെടുത്തുന്നതും പരിഗണനയിലുണ്ട്. മാറ്റം നടപ്പാക്കാനായി പിസിഐ അംഗങ്ങളും വ്യവസായ പ്രതിനിധികളും അക്കാദമിക് വിദഗ്ധരും ഉൾപ്പെടുന്ന സമിതി രൂപീകരിച്ചു. 2014 ൽ പരിഷ്കരിച്ച പാഠ്യപദ്ധതിയാണു ഫാർമസി പഠനത്തിൽ ഇപ്പോഴുള്ളത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !