മധുര: സിപിഐഎം 24-ാം പാർട്ടി കോൺഗ്രസ് സമാപിച്ചു. മധുരയിൽ ആയിരങ്ങൾ അണിനിരന്ന പ്രകടനത്തോടെയും പൊതു സമ്മേളനത്തോടുമായിരുന്നു സമാപനം.
ലോകത്താകെ ഇടതുപക്ഷത്തിന് പ്രസക്തി നഷ്ടമായെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. കേരളം കൈവരിച്ച നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും പൊതു സമ്മേളനത്തിൽ സംസാരിച്ചു.തമിഴ്നാട്ടിലെയും മധുരയിലെയും സിപിഐഎമ്മിൻ്റെ ശക്തി വിളിച്ചോതുന്നതായിരുന്നു പാർട്ടി കോൺഗ്രസിൻ്റെ സമാപനം കുറിച്ചു കൊണ്ടുള്ള പ്രകടനവും പൊതു സമ്മേളനവും. പാർട്ടി അധികാരത്തിൽ എത്തുമെന്ന വിദൂര പ്രതീക്ഷ പോലുമില്ലെങ്കിലും തമിഴ് നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങളാണ് എത്തിയത്. കേരളത്തിൽ നിന്നും നൂറ് കണക്കിനാളുകൾ എത്തി. ലോകത്തെയും രാജ്യത്തെയും ഇടത് പക്ഷത്തിൻ്റെ ഭാവിയിൽ ആശങ്ക വേണ്ടന്ന് ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത എം.എ.ബേബി പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയനും സമ്മേളനത്തിൽ സംസാരിച്ചു. ദേശിയ അന്തർദേശിയ രാഷ്ട്രീയ സ്ഥിതിഗതികൾ പരാമർശിച്ച സുദീർഘമായ പ്രസംഗത്തിൽ കേരളത്തിൻ്റെ നേട്ടങ്ങളും മുഖ്യമന്ത്രി എടുത്തു പറഞ്ഞു. മെയ് 20ന് നടക്കുന്ന ദേശിയ പണിമുടക്ക് മുൻനിർത്തി തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പിന്തുണ നൽകാൻ തീരുമാനിച്ചാണ് പാർട്ടി കോൺഗ്രസിന് കൊടിയിറങ്ങിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.