തൊടുപുഴ: ബംഗളൂരുവിൽ മലയാളി യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ. തൊടുപുഴ ചിറ്റൂർ സ്വദേശി ലിബിൻ തലയിലേറ്റ മുറിവിനെ തുടർന്നാണ് കഴിഞ്ഞ ദിവസം മരിച്ചത്.
കുളിമുറിയിൽ വീണ് പരിക്കേറ്റുവെന്നാണ് കൂടെയുണ്ടായിരുന്നവർ വീട്ടുകാരെ വിളിച്ചു പറഞ്ഞത്. എന്നാൽ, മുറിവിൽ അസ്വാഭാവികയുണ്ടെന്നാണ് ഡോക്ടർ പറഞ്ഞതെന്ന് ലിബിന്റെ സഹോദരി പറഞ്ഞു.കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ലിബിന് പരിക്കേറ്റതായി വീട്ടുകാർക്ക് വിവരം ലഭിക്കുന്നത്. ഒപ്പം താമസിക്കുന്നവർ പലപ്പോഴും പരസ്പര വിരുദ്ധമായി സംസാരിച്ചുവെന്നും തലയിലെ മുറിവ് കുളിമുറിയിൽ വീണപ്പോൾ സംഭവിച്ചത് പോലെയല്ലെന്നും ഡോക്ടർ പറഞ്ഞതായി സഹോദരി പറഞ്ഞു.
ബംഗളൂരു നിംഹാൻസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് ലിബിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.