''ജലജീവൻ മിഷൻ പദ്ധതി ഐസിയൂവിൽ '' 700 കരാറുകാർക്ക് നൽകാനുള്ളത് 4500 കോടി രൂപ...! പണമില്ലാതെ നെട്ടോട്ടമോടി സർക്കാരും,

തിരുവനന്തപുരം: ജല ജീവൻ മിഷനായി പണിയേറ്റെടുത്ത 700 കരാറുകാർക്ക് നൽകാനുള്ളത് 4500 കോടി രൂപ.ബാങ്ക് വായ്പയെടുത്ത് കരാറേറ്റെടുത്ത ഇവർ ജപ്തി ഭീഷണിയിലാണ്. സാമ്പത്തിക വർഷാവസാനമായ മാർച്ച് 31ന് മുമ്പ് വായ്‌പയടച്ചില്ലെങ്കിൽ ജപ്തി നേരിടേണ്ടിവരുമെന്ന പേടിയിലാണ് കരാറുകാർ.

പദ്ധതിച്ചെലവിന്റെ 45 ശതമാനം കേന്ദ്രവും, 30 ശതമാനം സംസ്ഥാനവും, 15 ശതമാനം തദ്ദേശ സ്ഥാപങ്ങളും വഹിക്കണമെന്നായിരുന്നു ആദ്യഘട്ടത്തിലെ ധാരണ. ഗുണഭോക്തൃ വിഹിതമായിരുന്നു 10 ശതമാനം. പിന്നീട് കേന്ദ്ര-സംസ്ഥാന വിഹിതം 50 ശതമാനം വീതമാക്കി.


 ആദ്യ വിഹിതമായി സംസ്ഥാനം 1500 കോടി നിക്ഷേപിച്ചിരുന്നു. കേന്ദ്രവും 1500 കോടി നൽകി. തുടർന്നാണ് പദ്ധതി തുടങ്ങിയത്. ബിൽ നൽകിയാൽ മൂന്നാം ദിവസം കരാറുകാരനു പണവും ലഭിച്ചിരുന്നു. ഈ 3000 കോടി തീർന്നതോടെയാണ് പദ്ധതി പ്രതിസന്ധിയിലായത്.

ഇതോടെ 44,715 കോടിയുടെ പ്രവൃത്തികൾ പാതിവഴിയിലായി. ഇത് പൂർത്തിയാക്കാൻ സംസ്ഥാനം 22,500 കോടി മുടക്കണം. അടുത്തകാലത്തൊന്നും ഇത്രയും തുക മുടക്കാൻ വാട്ടർ അതോറിട്ടിക്കോ സർക്കാരിനോ കഴിയില്ല. പണി പൂർത്തിയാക്കി യൂട്ടിലിറ്റിസർട്ടിഫിക്കറ്റ് നൽകിയില്ലെങ്കിൽ കേന്ദ്രം ബാക്കി തുക നൽകുകയുമില്ല. കരാറുകാർ പിന്നീട് നടത്തിയ പ്രവൃത്തികളുടെ ബിൽ വരാനിരിക്കുതേയുള്ളൂ. അതിന്റെ പണം വാങ്ങിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് കരാറുകാർ.

44,715 കോടിയുടെ ജലജീവൻ

 ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും ശുദ്ധജലം നൽകാനുള്ള പദ്ധതി

 പാതിവഴിയിലായ പ്രവൃത്തിയുടെ ചെലവ്- 44,715 കോടി

 ലക്ഷ്യമിട്ട കണക്ഷൻ- 54.5 ലക്ഷം

ഇതുവരെ പൂർത്തിയായത്-35 %

പൈപ്പിട്ട വീടുകൾ- 19.09 ലക്ഷം

ഇവയിൽ വെള്ളം കിട്ടാത്തവ- 5.65 ലക്ഷം

ആദ്യഘട്ടത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാർ നൽകിയത്- 3000 കോടി

'സർക്കാരുമായി ഭരണഘടനാധിഷ്ഠിത കരാറുകളിലേർപ്പെട്ടവർ കടക്കെണിയിലായത് ഗൗരവത്തോടെ കാണണം. അവരെ രക്ഷിക്കണം".

- നജീബ് മണ്ണേൽ,

ചെയർമാൻ, കേരള ഗവ. കോൺട്രാക്ടേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"അഖില ഹാദിയ | Hadiya #hadiyacase #crime" !!!

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !