ആശാവർക്കറന്മാരുടെവിഷയത്തിൽ ഞാൻ ഇടപെട്ടത് ഒരു BJP ക്കാരനായല്ല;കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

തിരുവനന്തപുരം : ആശാ വർക്കർമാരുടെ സമരപന്തലിൽ വീണ്ടും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്നലെ രാത്രി എത്തി മടങ്ങിയ അദ്ദേഹം ആശാ വർക്കർമാരെ കാണാൻ ഇന്ന് രാവിലെ വീണ്ടും എത്തുകയായിരുന്നു.

മുഖ്യമന്ത്രിയും ധനമന്ത്രി നിർമല സീതാരാമനും തമ്മിലുള്ള കൂടിക്കാഴ്ചയെ കുറിച്ചുള്ള ചോദ്യത്തിനു അതിനെ കുറിച്ച് ചോദിക്കല്ലേ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ആറ്റുകാൽ ക്ഷേത്രത്തിലേക്ക് പോകവെ ഭാര്യ രാധികയ്‌ക്കൊപ്പമാണ് സുരേഷ് ഗോപി എത്തിയത്.
എന്റെ വഴി വേറെയാണ്. ആശാ വർ‌ക്കർമാരുടെ വിഷയത്തിൽ ഇടപെട്ടത് ബിജെപിക്കാരനായല്ല, മന്ത്രിയായല്ല, എംപിയും ആയല്ല. സോഷ്യൽ ആക്ടിവിസ്റ്റ് ആയാണ് ഇടപെടൽ നടത്തിയത്. എന്റെ പാർട്ടി നയിക്കുന്ന ഭരണമാണ് അതിനെ പിന്തുണയ്ക്കുന്നത്. നിങ്ങൾ സിക്കിമിനെയും ആന്ധ്ര പ്രദേശിനെയും കണ്ടുപഠിക്കൂ. നല്ലതു സംഭവിച്ചേ പറ്റൂ’’ – സുരേഷ് ഗോപി പറഞ്ഞു.

ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചികാല രാപകൽ സമരത്തിത്തിന്റെ മുപ്പതാം ദിനത്തിൽ ആശാവർക്കർമാർക്ക് വേതനം കൂട്ടും എന്ന് കേന്ദ്ര മന്ത്രി ജെ.പി നദ്ദ പാർലമെന്റിൽ നടത്തിയ പ്രഖ്യാപനത്തെ തുടർന്ന് ആശാവർക്കർമാരേ സന്ദർശിക്കാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി.

സംസ്ഥാന സർക്കാരിനെയും ആരെയും കുറ്റം പറയില്ല. സമയം എടുക്കും. പണം കായ്ക്കുന്ന മരമൊന്നുമില്ല. അവർ‌ പറഞ്ഞ ഉടൻ എടുത്തു കൊടുക്കാൻ പറ്റില്ല. താൻ ആരെയും കുറ്റം പറയില്ല. രാഷട്രീയ കലർപ്പില്ലാതെയാണ് കേന്ദ്രത്തിൽ വിഷയം അവതരിപ്പിച്ചത്. അതിന്റെ നേരിയ ഫലം കണ്ടുതുടങ്ങിയിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. നാളെ സെക്രട്ടേറിയറ്റിനു മുന്നിൽ ആശാ വർക്കർമാർ പൊങ്കാലയിട്ടാണ് പ്രതിഷേധിക്കുന്നത്. പൊങ്കാല ഇടാനുള്ള കിറ്റ് സുരേഷ് ഗോപി എത്തിക്കും. ഇതേപ്പറ്റിയുള്ള ചോദ്യത്തിന് അത് ഇവിടെ എത്തുമെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !