തിരുവനന്തപുരം: പാലോട് വനത്തിനുള്ളിൽ മൃതദേഹം.
കാട്ടാന ആക്രമണത്തിൽ മരിച്ചതായി സംശയം. പാലോട് മങ്കയം അടിപ്പറമ്പ് വനത്തിലാണ് 5 ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ശാസ്താംനട സ്വദേശി ബാബുവാണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച്ചയാണ് ബാബുപ്പറമ്പ് അടി ഉള്ള ബന്ധു വീട്ടിലേക്ക് പോകാനായി സ്വന്തം വീട്ടിൽ നിന്നിറങ്ങിയത്. എളുപ്പ വഴിയായതിനാൽ വനത്തിനുള്ളിലൂടെ നടന്നാണ് പോയത്. എന്നാൽ ദിവസങ്ങളായി ബാബുവിനെ കാണാനില്ലാത്തതിനെ തുടർന്നു ബന്ധുക്കൾ ഇന്ന് വനത്തിനുള്ളിൽ പരിശോധന നടത്തി. ദുർഗന്ധം വരുന്ന ഭാഗത്തേക്ക് പോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ബാബുവിൻ്റെ വസ്ത്രങ്ങൾ കണ്ട സ്ഥലത്ത് ആനയുടെ കാൽപ്പാട് ഉണ്ട്. പോലീസും വനം വകുപ്പുദ്യോഗസ്ഥരും സ്ഥലത്ത് എത്തിയെങ്കിലും വനത്തിനുള്ളിലേക്ക് കയറാൻ കഴിയുന്ന സാഹചര്യമല്ല. കാട്ടുപോത്ത് കൂടുതലുള്ള പ്രദേശമാണ്. പാലോട് പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും അടിപ്പറമ്പ് എന്ന സ്ഥലത്തെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.