തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം നാലാം ദിവസവും ദുഷ്കരം; സ്നിഫർ നായ്ക്കളെ എത്തിച്ചു തിരച്ചിൽ തുടരും?

ഹൈദരാബാദ്: തെലങ്കാനയിലെ നാഗർകർണുലിൽ മണ്ണിടിഞ്ഞ് തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം നാലാം ദിവസവും ദുഷ്കരമായി തുടരുന്നു.

രക്ഷാപ്രവർത്തകർക്ക് തെർമൽ ഫിഷിങ് ബോട്ടിന്റെ സഹായത്തോടെ അപകടം നടന്ന സ്ഥലത്ത് എത്താൻ കഴിഞ്ഞതായി ജില്ലാ കലക്ടർ ബി. സന്തോഷ് പറഞ്ഞു. 

സ്നിഫർ നായ്ക്കളെ എത്തിച്ചു തിരച്ചിൽ തുടരാനാണ് ആലോചിക്കുന്നത്. 

മണ്ണിന്റെ സ്ഥിരത, മറ്റ് പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരം ദേശീയ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എൻ‌ജി‌ആർ‌ഐ ) ഇന്ന് നൽകും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും ഭാവി പദ്ധതികൾ തയാറാക്കുന്നതെന്നും ജില്ലാ കലക്ടർ പറഞ്ഞു. 

തുരങ്കത്തിന്റെ അവസാനം വരെ എത്താനായെങ്കിലും ചെളിയും വെള്ളവും കെട്ടികിടക്കുന്നതിനാൽ കുടുങ്ങികിടക്കുന്നവരെ കണ്ടെത്താനാവതെ രക്ഷപ്രവർത്തകർക്കു മടങ്ങേണ്ടി വന്നതായി പൊലീസ് സൂപ്രണ്ട് നേരത്തെ പറഞ്ഞിരുന്നു.

‘‘എൻ‌ഡി‌ആർ‌എഫ്, എസ്‌ഡി‌ആർ‌എഫ്, റാറ്റ് മൈനേഴ്‌സ് എന്നിവരടങ്ങുന്ന 20 അംഗ സംഘത്തിനു തുരങ്കത്തിന്റെ അവസാന ഭാഗം വരെ എത്താൻ കഴിഞ്ഞു. പക്ഷേ അവിടെ അവശിഷ്ടങ്ങൾ കിടക്കുകയാണ്. എങ്ങനെ മുന്നോട്ട് പോകണമെന്ന് അവർ ആലോചിച്ചുകൊണ്ടിരിക്കുന്നു’’ – നാഗർകർണുൽ പൊലീസ് സൂപ്രണ്ട് വൈഭവ് ഗെയ്ക്‌വാദ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !