സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാര്‍ക്കെതിരെ കൂടുതല്‍ നടപടിയുമായി പൊലീസ്; 48 മണിക്കൂറിനുള്ളിൽ സ്റ്റേഷനിൽ ഹാജരാകണം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ ദിവസങ്ങളായി സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാര്‍ക്കെതിരെ കൂടുതല്‍ നടപടിയുമായി പൊലീസ്. 20ന് നടന്ന മഹാസംഗമത്തില്‍ പങ്കെടുത്തവര്‍ക്ക് നോട്ടിസ് അയച്ചു.

സമരത്തെ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ആക്ഷേപിക്കുകയും ആശാവര്‍ക്കര്‍മാര്‍ ജോലിക്കെത്തിയില്ലെങ്കില്‍ പകരം ആളെ നിയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയും ചെയ്തതിനു പിന്നാലെയാണ് പൊലീസിന്റെ നടപടി. 48 മണിക്കൂറിനുള്ളിൽ സ്റ്റേഷനിൽ ഹാജരാകണം എന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
മഹാസംഗമത്തില്‍ പങ്കെടുത്ത സമരനേതാക്കള്‍ ഉള്‍പ്പെടെ 14 പേര്‍ക്കാണു സ്‌റ്റേഷനില്‍ നേരിട്ടു ഹാജരാകാന്‍ ആവശ്യപ്പെട്ട് കന്റോണ്‍മെന്റ് പൊലീസ് നോട്ടിസ് അയച്ചിരിക്കുന്നത്. ഡോ.കെ.ജി. താര, ഡോ.എം.ബി. മത്തായി, ജോസഫ് സി. മാത്യു എന്നിവര്‍ക്കും നോട്ടിസ് അയച്ചിട്ടുണ്ട്. സമരത്തിനു വിവിധ സംഘടനകളില്‍നിന്നും പൊതുസമൂഹത്തില്‍നിന്നും കൂടുതല്‍ പിന്തുണ ലഭിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടിയെന്ന് കെഎഎച്ച്ഡബ്ല്യുഎ ഭാരവാഹികള്‍ പറഞ്ഞു.

ശശി തരൂര്‍ എംപി ഉള്‍പ്പെടെ നിരവധി നേതാക്കള്‍ ഇന്നും സമരപ്പന്തലില്‍ എത്തി അഭിവാദ്യം അര്‍പ്പിച്ചു. എഐടിയുസിയും സിപിഐ നേതാവ് ആനി രാജയും സമരത്തെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചപ്പോള്‍ സിപിഎം നേതാവ് എളമരം കരീം സമരക്കാരെ പരിഹസിക്കുന്ന നിലപാട് തുടരുകയാണ് ചെയ്തത്.

സമരം മറ്റു ജില്ലകളിലേക്കു വ്യാപിക്കുന്നതും സര്‍ക്കാരിന് തലവേദനയാവുകയാണ്. ആലപ്പുഴയില്‍ 27ന് നടക്കുന്ന കലക്ടറേറ്റ് മാര്‍ച്ചില്‍ പങ്കെടുക്കരുതെന്ന് സിഐടിയു നേതാവ് ആശാ വര്‍ക്കര്‍മാര്‍ക്കു മുന്നറിയിപ്പു നല്‍കി. അതേസമയം ആലപ്പുഴയില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ ആശാ വര്‍ക്കര്‍മാര്‍ പാസ്‌പോര്‍ട് ഓഫിസിലേക്കു മാര്‍ച്ച് നടത്തും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !