ദില്ലി: ഇന്ത്യൻ സിനിമയില്‍ താരങ്ങളുടെ ശമ്പളം വലിയ ചര്‍ച്ചയാണ് ഇപ്പോള്‍. സിനിമ വ്യവസായത്തിന്‍റെ സുസ്ഥിരത ഉറപ്പാക്കാൻ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണം എന്നാണ് വിവിധ ഭാഷകളിലെ നിര്‍മ്മാതാക്കള്‍ അടക്കം ആവശ്യപ്പെടുന്നത്.
എന്നാല്‍ താന്‍ ഇരുപത് വര്‍ഷത്തോളമായി സിനിമയ്ക്ക് പ്രതിഫലം വാങ്ങാറില്ലെന്ന് പറയുകയാണ് ബോളിവുഡ് സൂപ്പര്‍താരം ആമിർ ഖാൻ. എബിപി ലൈവ് ഇവന്‍റില്‍ സംസാരിക്കവെയാണ് ആമീര്‍ ഇത് പറഞ്ഞത്.സൂപ്പർ സ്റ്റാർ പദവി ഉണ്ടായിരുന്നിട്ടും താരേ സമീൻ പർ പോലുള്ള സിനിമകള്‍ തനിക്ക് എങ്ങനെ ചെയ്യാൻ കഴിയുമെന്നതിനെക്കുറിച്ച് സംസാരിക്കവെയാണ് ആമിര്‍ ഇത് പറഞ്ഞത്. ആ ചിത്രത്തിന്‍റെ കഥ കേട്ടപ്പോള്‍ അത് തീര്‍ച്ചയായും ജനം കാണേണ്ട സിനിമയാണ് എന്ന് തോന്നി.
ഞാന്‍ ആ കഥ കേട്ട് കുറേ കരഞ്ഞു. എന്നാല്‍ ചിത്രം ചെയ്യണമെങ്കില്‍ എന്‍റെ പ്രതിഫലം പ്രശ്നായിരുന്നു. എന്‍റെ പ്രതിഫലം ഒഴിച്ച് നിര്‍ത്തിയാല്‍ ചിത്രം 10-20 കോടിക്ക് തീരും. അപ്പോഴാണ് ലാഭം പങ്കിടുക എന്ന രീതി പ്രായോഗികമാകുന്നത്, ആമിര്‍ പറഞ്ഞു.ഞാൻ ലാഭ വിഹിത മാതൃകയിലാണ് പണം സമ്പാദിക്കുന്നത്, ഇത് പണ്ട് തെരുവ് കലാകാരന്മാരുടെ രീതിയാണ്. അവര്‍ തെരുവില്‍ പ്രകടനം നടത്തുന്നു, അതിന് ശേഷം തലയിലെ തൊപ്പി കാഴ്ചക്കാരിലേക്ക് നീട്ടുന്നു. പ്രകടനം അവര്‍ക്ക് ഇഷ്ടമാണെങ്കില്‍ അവര്‍ക്ക് വല്ലതും നല്‍കാം, നല്‍കാതിരിക്കാം.
അതുപോലെ, എന്‍റെ സിനിമ ഓടുകയാണെങ്കില്‍, ഞാൻ സമ്പാദിക്കുന്നു, സിനിമ ഓടുന്നില്ലെങ്കില്‍, ഞാൻ സമ്പാദിക്കുന്നില്ല. 20 വർഷത്തിലേറെയായി ഞാന്‍ ഈ മാതൃക പിന്തുടരുകയാണ്,ഞാൻ ശമ്പളം വാങ്ങുന്നില്ല..." ആമിര്‍ പറഞ്ഞു.3 ഇഡിയറ്റ്സിന്‍റെ ഒരു ഉദാഹരണം ആമിർ പറഞ്ഞു, "നിങ്ങളില്‍ പലരും ആ സിനിമ കണ്ടു, നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങളോടും കാണാന്‍ പറഞ്ഞു, വീണ്ടും കാണുകയും ചെയ്തു. സിനിമ ധാരാളം പണം സമ്പാദിക്കുകയും ചെയ്തു.
അങ്ങനെ ആ ലാഭത്തില്‍ എനിക്കും ഒരു പങ്ക് കിട്ടി. അടിസ്ഥാനപരമായി, എന്‍റെ വരുമാനം സിനിമയെ നന്നാകുന്നതും, അത് പ്രേക്ഷകരെ കണ്ടെത്തുന്നതുമായി ആശ്രയിച്ചിരിക്കുന്നു" അമിര്‍ വിശദീകരിച്ചു.നിർമ്മാതാക്കളില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന സാമ്പത്തിക ബാധ്യതയേക്കാള്‍. ലാഭം പങ്കിടുന്ന മോഡലിന് കാര്യങ്ങളെ തനിക്ക് അനുകൂലമാക്കി മികച്ച ചിത്രം ഒരുക്കാന്‍ സഹായിക്കുമെന്നും ആമിര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.