മുംബൈ: തന്റെ വായ്പകള്‍ എഴുതിത്തള്ളിയെന്നും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബിജെപിക്ക് നല്‍കിയതായുമുള്ള വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് കോണ്‍ഗ്രസ് കേരള ഘടകത്തിനെതിരെ ബോളീവുഡ് നടി പ്രീതി സിന്റ.
വ്യാജ വാര്‍ത്തകള്‍ കണ്ട് നടി ഞെട്ടല്‍ പ്രകടിപ്പിച്ചു. ഒരു പതിറ്റാണ്ട് മുമ്പ് തന്നെ വായ്പ പൂര്‍ണമായും തിരിച്ചടച്ചിരുന്നുവെന്ന് പ്രീതി സിന്റ വ്യക്തമാക്കി.നടി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബിജെപിക്ക് നല്കി 18 കോടി എഴുതിത്തള്ളിയെന്നായിരുന്നു കോണ്‍ഗ്രസിന്റെ കേരള ഘടകം പോസ്റ്റ് ചെയ്തത്. താന്‍ സ്വന്തമായാണ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതെന്നാണ് നടി പ്രതികരിച്ചത്.
നിങ്ങളുടെ പ്രവൃത്തിയില്‍ ഞാന്‍ ലജ്ജിക്കുന്നു. ആരും എനിക്ക് വേണ്ടി ഒന്നും എഴുതിത്തള്ളിയില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയോ അവരുടെ പ്രതിനിധിയോ എന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ഗോസിപ്പുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നത് കണ്ട് ഞെട്ടിപ്പോയി''- നടി എക്സില്‍ കുറിച്ചു. 10 വര്‍ഷം മുമ്പ് വായ്പയെടുത്തത് മുഴുവന്‍ തിരിച്ചടച്ചു. വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അത് സ്ഥിരീകരിക്കാത്തവരോട് നടി നിരാശ പ്രകടിപ്പിച്ചു. അടുത്ത തവണ ദയവായി എന്റെ പേര് പരാമര്‍ശിക്കുന്നതിന് മുമ്പ് കഥ സത്യമാണോ അല്ലയോ എന്ന് കണ്ടെത്തുക - നടി കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.