പിതാവ് ജോലി ചെയ്തിരുന്നത് ഇവിടെ, 'മരിച്ചാല്‍ ഇന്ത്യയില്‍ സംസ്കരിക്കണം'; ഓസ്ട്രേലിയൻ വയോധികന്റെ അന്ത്യാഭിലാഷം നിറവേറ്റി,

പാട്‌ന: മരണശേഷം ഇന്ത്യയില്‍ തന്നെ സംസ്‌കരിക്കണമെന്ന ഓസ്‌ട്രേലിയൻ വയോധികന്റെ അവസാനത്തെ ആഗ്രഹം നിറവേറ്റി ബന്ധുക്കള്‍.

സിഡ്നി സ്വദേശിയായ ഡൊണാള്‍ഡ് സാംസിനെയാണ് (91)ക്രിസ്ത്യൻ ആചാര പ്രകാരം മുൻഗറില്‍ സംസ്‌കരിച്ചത്. മരിക്കുന്നതിന് മുൻപ് സാംസെഴുതിയ വില്‍പ്പത്രത്തില്‍ അവസാനത്തെ ആഗ്രഹമായി ഇത് സൂചിപ്പിച്ചിരുന്നു. ഇതനുസരിച്ചാണ് ബന്ധുക്കള്‍ അദ്ദേഹത്തിന്റെ മൃതദേഹം ഇന്ത്യയില്‍ സംസ്കരിക്കാൻ തയ്യാറായത്. 
ഇന്ത്യയില്‍ 12-ാം സന്ദർശനം നടത്താനെത്തിയതായിരുന്നു സാംസ്. 42 ഓസ്‌ട്രേലിയൻ സഞ്ചാരികള്‍ക്കൊപ്പമാണ് അദ്ദേഹം ക്രൂയിസ് കപ്പലില്‍ പാട്നയില്‍ എത്തിയത്. യാത്രയ്ക്കിടയില്‍ തളർന്നുവീണ സാംസിനെ മുൻഗറിലെ നാഷണല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 

ജില്ലാ ഭരണകൂടവും മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. തുടർന്ന് ഓസ്‌ട്രേലിയൻ എംബസിയുടെയും ഭാര്യ ആലീസ് സാംസിന്റെ അനുമതി പ്രകാരമാണ് മൃതദേഹം മുൻഗറില്‍ തന്നെ സംസ്‌കരിക്കാൻ തീരുമാനമെടുത്തത്. 

മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാതെയാണ് സംസ്കാരം നടത്തിയത്. ചുരമ്പായിലെ ക്രിസ്ത്യൻ സെമിത്തേരിയില്‍ വച്ചാണ് അന്ത്യകർമങ്ങള്‍ പൂർത്തിയാക്കിയത്. എംബസിയുടെ നിർദ്ദേശപ്രകാരമാണ് ശവസംസ്‌കാര ചടങ്ങുകള്‍ പൂർത്തിയാക്കിയതെന്ന് മുൻഗറിലെ ജില്ലാ മജിസ്‌ട്രേറ്റ് അവ്നിഷ് കുമാർ സിംഗ് അറിയിച്ചു. 

സാംസിന്റെ ഭാര്യയുടെ ആഗ്രഹമനുസരിച്ച്‌ പോസ്റ്റ്‌മോർട്ടം നടത്തിയില്ല. ഓസ്‌ട്രേലിയൻ സഞ്ചാരികള്‍ എത്തിയ കപ്പല്‍  ബാബുവ ഘട്ടില്‍ നങ്കൂരമിട്ടതായും അദ്ദേഹം വ്യക്തമാക്കി.

ഡൊണാള്‍ഡ് സാംസ് ഓസ്‌ട്രേലിയൻ ഹൈക്കമാൻഡില്‍ നിന്ന് വിരമിച്ച ഒരു ഉദ്യോഗസ്ഥനായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് സാംസിന്റെ പിതാവ് അസമില്‍ ജോലി ചെയ്തിരുന്നുവെന്ന് ആലീസ് പങ്കുവച്ചു. പിതാവിനോടുള്ള ആദരസൂചകമായി, സാംസ് ഇന്ത്യയിലേക്ക് പോകുമ്പോഴെല്ലാം അസം സന്ദർശിക്കുമായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു നൂറ്റാണ്ടിനെ ആവേശം കൊള്ളിച്ച മുദ്രാവാക്യം ഇനിയില്ല

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !