തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ സമരത്തിനെതിരെ നിലപാട് കടുപ്പിച്ച് ഭക്ഷ്യ വകുപ്പ്.
ജനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ നിഷേധിക്കുന്ന സാഹചര്യമുണ്ടായാൽ എല്ലാ സാധനങ്ങളും തിരിച്ചെടുക്കുമെന്ന് ഭക്ഷമന്ത്രി ജി ആർ അനിൽ മുന്നറിയിപ്പ് നൽകി. പൊതുവിതരണത്തെ മുൻ നിർത്തിയുള്ള വിലപേശൽ സർക്കാർ അംഗീകരിക്കില്ല.
സമരം റേഷൻ മുടങ്ങിയാൽ അടുത്തമാസം പത്താം തീയതി വരെ റേഷൻ വാങ്ങാനുള്ള ക്രമീകരണം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. ധന,ഭക്ഷ്യ മന്ത്രിമാർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ ,തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകാൻ ഇരിക്കുകയാണ് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ.
വേതന പാക്കേജ് പരിഷ്കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.