കാസർകോഡ്- തിരുവനന്തപുരം ആറുവരി ദേശീയപാത; ഈ വർഷം പൂർത്തിയാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: കാസർകോഡ് -തിരുവനന്തപുരം ആറുവരി ദേശീയപാതയുടെ പണി ഈ വർഷം ഡിസംബറിൽ പൂർണമാകുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.

ഇതോടെ മലബാർ മേഖലയിലെ ടൂറിസം രംഗത്ത് കുതിച്ചു ചാട്ടമുണ്ടാകും. മലബാറിലെ ടൂറിസം വികസനം സംസ്ഥാനത്തിൻ്റെ വികസനമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ടൂറിസം വകുപ്പ് കോഴിക്കോട് സംഘടിപ്പിച്ച ഗേറ്റ് വേ ടു മലബാർ ടൂറിസം ബിടുബി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ സർക്കാർ അധികാരമേറ്റെടുക്കുമ്പോൾ കേരളത്തിലേക്കുള്ള സഞ്ചാരികളിൽ മലബാറിലേക്കുള്ള സന്ദർശകരുടെ വരവ് ആറു ശതമാനം മാത്രമായിരുന്നു.. എന്നാൽ ഇന്ന് മലബാറിലെ ടൂറിസം രംഗത്ത് കുതിച്ചു ചാട്ടമുണ്ടായി. പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസുകൾ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കാനുള്ള തീരുമാനം ഇത് ഊർജം പകരുന്നു. മലയോര പാതയും തീരദേശ പാതയും ദേശീയ പാതയ്ക്ക് ഒപ്പം പൂർത്തിയാകുന്നതോടെ ലോകോത്തര നിലവാരത്തിലേക്ക് കേരളത്തിലെ അടിസ്ഥാന സൗകര്യം ഉയരും. അമ്പത് കിമി ഇടവേളയിൽ വിശ്രമ സംവിധാനമുൾപ്പെടെയാണ് തീരദേശ പാത വരുന്നതെന്നും മന്ത്രി വ്യക്തമാക്കുന്നു.

ടൂറിസം മേഖലയുടെ സ്വകാര്യ നിക്ഷേപകരുടെ ഇടപെടലും നിർണ്ണായകമായി. കാസര് കോട് ഒരു പഞ്ചായത്തില് മാത്രം രണ്ട് ഫൈവ് സ്റ്റാര് ഹോട്ടലുകള് ഇന്ന് പ്രവര് ത്തിക്കുന്നുണ്ട്. ഹോംസ്റ്റേ, റിസോർട്ട് എന്നിവയുടെ എണ്ണവും ഗണ്യമായി വർദ്ധിച്ചു. ഒരു തരത്തിൽ ഒരു തരത്തിലുമാണ് ഇന്ന് ഏറ്റവുമധികം ടൂറിസം വരുമാനം ലഭിക്കുന്ന ജില്ലകളിലൊന്നാണ് വയനാടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ടൂറിസം രംഗത്ത് കേരളം മത്സരിക്കുന്നത് മറ്റ് സംസ്ഥാനങ്ങളുമായിട്ടല്ല, മറിച്ച് വിദേശ രാജ്യങ്ങളുമായിട്ടാണെന്ന് മന്ത്രി പറഞ്ഞു. ഈ വികസനത്തിന് പൊതു-സ്വകാര്യ പങ്കാളിയുടെ പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. 2023 ൽ നടത്തിയ ടൂറിസം നിക്ഷേപക സംഗമത്തിൻ്റെ ഫലം ഉടൻ തന്നെ കേരളത്തിലെ ടൂറിസം മേഖലയ്ക്ക് അനുഭവിച്ചറിയാനാകും.

കേരള ടൂറിസത്തെ ഗോവയുമായി താരതമ്യം ചെയ്തതിൽ അർത്ഥമില്ലെന്ന് അധ്യക്ഷനായിരുന്നു കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് പറഞ്ഞു. മലബാറിലെ എല്ലാ ടൂറിസം സാധ്യതകളെയും ശരിയായ രീതിയിലും ഉപയോഗപ്പെടുത്തുന്നതിൽ ടൂറിസം വകുപ്പ് നൽകുന്ന പിന്തുണ ശ്ലാഖനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അനുഭവവേദ്യ വിനോദസഞ്ചാരത്തിൻ്റെ സമഗ്രമേഖലയായ ബാറിനെ അതിവേഗം വളരുമെന്ന് കേരള ടൂറിസം സ്ഥാപനം ശിഖാ സുരേന്ദ്രനും പറഞ്ഞു. സാഹസിക- ഇക്കോ ടൂറിസം കേന്ദ്രങ്ങൾ, പാചക വൈവിദ്ധ്യം, കരകൗശല പ്രാവീണ്യം, അനുഷ്ഠാന കലാ പാരമ്പര്യം എന്നിവ അനന്ത സാധ്യതയാണ് മലബാറിന് നൽകുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

ഓരോ തവണ കേരളം സന്ദർശിക്കുമ്പോഴും ഇവിടെ ദൃശ്യമാകുന്ന മാറ്റം അത്ഭുതകരമാണെന്നായിരുന്നു ഒമാനിൽ നിന്നുള്ള ലോകപ്രശസ്ത സാമൂഹ്യമാധ്യമ ഇൻഫ്ലുവൻസർ മുഹമ്മദ് അൽ ബാലുഷി പറഞ്ഞത്. ഇത് അഞ്ചാം തവണയാണ് കേരളത്തിലെത്തുന്നത്. മലബാർ മേഖലയിലെ ഭക്ഷണ ശീലങ്ങളും ഗൾഫ് മേഖലയുമായുള്ള സാദൃശ്യം ജനങ്ങൾ തമ്മിലുള്ള അടുപ്പത്തിനും കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളിലായി പത്തുലക്ഷത്തിലധികം ഫോളോവേഴ്സുള്ള വ്യക്തിയാണ് മുഹമ്മദ് അൽ ബാലുഷി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !