കേരളത്തിലെയും ബംഗാളിലെയും ശിക്ഷാ വിധിയിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്

ന്യൂഡൽഹി: ഷാരോൺ കേസിലെയും ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബാലത്സംഗക്കൊലക്കേസിലെയും ശിക്ഷാ വിധിയിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.

കേരളത്തിൽ വനിതക്ക് വധശിക്ഷ നൽകിയപ്പോൾ ബംഗാളിൽ ബലാത്സംഗക്കൊല നടത്തിയ പ്രതിക്ക് ജീവപര്യന്തമാണ് ലഭിച്ചതെന്ന് ബൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി. ആര് ജി കര് കേസിലെ വിധി നിരാശജനകമാണ്. അപൂർവത്തിൽ അപൂർവമെന്നതിൻ്റെ മാനദണ്ഡം എന്തെന്ന് വ്യക്തമാകുന്നില്ല. സിബിഐയുടെ അന്വേഷണം ശരിയായ ദിശയിൽ ഇല്ലായിരുന്നുവെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു.

യുവ ഡോക്ടറെ ബലത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് കൊലക്കത്ത സീൽഡ അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്. സർക്കാരിനെ വിമർശിച്ച് കൊണ്ടുള്ള പരാമർശവും കോടതി വിധിയിലുണ്ട്. പെൺകുട്ടികളെ സംരക്ഷിക്കേണ്ടത് സ്റ്റേറ്റിൻ്റെ ഉത്തരവാദിത്വമാണെന്ന് കോടതി ചൂണ്ടിക്കാണിച്ചിരുന്നു. സ്ത്രീ സുരക്ഷയിൽ സർക്കാർ പരാജയമാണെന്നും കോടതി പറഞ്ഞിരുന്നു.

അതേസമയം, ഷാരോൺ വധക്കേസിൽ പ്രതിയായ ഗ്രീഷ്മയ്ക്ക് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വധശിക്ഷയാണ് വിധിച്ചിരിക്കുന്നത്. അതിവിദഗ്ധമായ കൊലയാണ് ഗ്രീഷ്മ നടത്തിയതെന്ന് കോടതി നിരീക്ഷിച്ചിരുന്നു. പ്രായത്തിൻ്റെ ഇളവ് ഗ്രീഷ്മയ്ക്ക് നൽകാനാവില്ല. മരണക്കിടക്കയിൽ പോലും ഷാരോൺ ഗ്രീഷ്മയെ സംശയിച്ചില്ല. പ്രണയത്തിൻ്റെ ആഴമാണ് വ്യക്തമാക്കുന്നത്. ഗ്രീഷ്മയുടെ സംശയത്തിൽ നിർത്താൻ ഷാരോൺ തയ്യാറായില്ലെന്ന് കോടതി പറഞ്ഞിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !