പാലാ ;സഹപാഠികളിൽ നിന്നും മർദ്ദനമേൽക്കേണ്ടി വരികയും വിവസ്ത്രനാക്കി നഗ്ന ചിത്രങ്ങൾ മൊബൈൽ ഫോൺ ഉപയോഗിച്ച് പകർത്തി പ്രചരിപ്പിച്ച നടപടി അതീവ ഗൗരവത്തിൽ കാണണമെന്ന് ബിജെപി പാലാ മണ്ഡലം പ്രസിഡന്റ് അഡ്വ. അനീഷ്, ജി,
പാലായിലേയും പരിസര പ്രദേശങ്ങളിലേയും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗം തകൃതിയായി നടക്കുന്നു എന്ന വിവരങ്ങൾ പല തവണ പുറത്തു വന്നതാണ്. ഈ സംഭവത്തിലും അത്തരം ലഹരിയുടെ കാണാച്ചരടുകൾ ഉണ്ടോ എന്ന് സ്കൂൾ അധികൃതരും പോലീസും പരിശോധിച്ച് വ്യക്തത വരുത്തേണ്ടതാണെന്നും അനീഷ് ജി പറഞ്ഞു.
റാഗിംഗിന് സമാനമായ അതിക്രമം അഴിച്ചു വിട്ട സഹപാഠികളുടെ പ്രവർത്തി നിയന്ത്രിക്കുന്നതിൽ സ്കൂൾ അധികൃതരും പരാജയപ്പെട്ടു. മൊബൈൽ ഫോൺ സമ്പൂർണ്ണമായി നിരോധിച്ചിരിക്കുന്ന പ്രദേശങ്ങളിൽ അവ നിർബാധം ഉപയോഗിക്കുന്നു എന്നതിൻ്റെ ദൃഷ്ടാന്തമാണ് പുറത്തു വന്ന ചിത്രങ്ങളും, വീഡിയോയും.
ഇനിയും ഇത്തരം ഹീനകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട മുൻകരുതലുകളും, കൗൺസിലിംഗ്, ലഹരി വിരുദ്ധ ബോധവൽക്കരണം എന്നിവ അടിയന്തിരമായി ചെയ്ത് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും ബിജെപി മണ്ഡലം പ്രെസിഡന്റ് പറഞ്ഞു.
ഇന്ന് തെരുവുകളിൽ വിദ്യാർത്ഥികൾ ഗ്രൂപ്പ് തിരിഞ്ഞ് സംഘർഷങ്ങളിൽ ഏർപ്പെടുന്നത് നിത്യ സംഭവമായതിനാൽ ഒരു ക്രമസമാധാന പ്രശ്നമായും ഇത്തരം സംഭവങ്ങൾ വളരാൻ ഇടയാവാതെ അധികൃതരും രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്നും അഡ്വ. അനീഷ് . ജി അഭിപ്രായപ്പെട്ടു,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.