കടയ്ക്കല്‍: പ്രതികള്‍ റിമാൻഡിലായതിന് പിന്നാലെ വീട്ടില്‍ ഒറ്റപ്പെട്ട ആടിനെ സ്റ്റേഷനിലെത്തിച്ച് പരിപാലിച്ച് ചിതറ പൊലീസ്.
കഴിഞ്ഞ 19ന് അനധികൃത ഗ്യാസ് വിപണന കേന്ദ്രം ചിതറ കല്ലുവെട്ടാംകുഴിക്ക് സമീപം വാടക വീട്ടില്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഗാർഹിക സിലിണ്ടറില്‍ നിന്ന് വാണിജ്യ സിലിണ്ടറിലേക്ക് ഗ്യാസ് നിറച്ച് അമിത വിലക്ക് വില്‍പന നടത്തിവന്ന കേന്ദ്രമാണ് കണ്ടെത്തിയത്.തൃശൂർ മുല്ലൂക്കര ഇരുനിലംകോട് കുന്നത്തു പീടികയില്‍ ഹൗസില്‍ മനോജ് (48), സുഹിറ (37), ചിറയിൻകീഴ് ശാർക്കര മേല്‍ കടയ്ക്കാവൂർ കാട്ടരുവിള വീട്ടില്‍ പ്രജിത്ത് (24) എന്നിവരെ അറസ്റ്റ് ചെയ്ത് കോടതി റിമാൻഡ് ചെയ്തു. ഇതോടെ ഇവർ വീട്ടില്‍ വളർത്തിയ മൃഗങ്ങള്‍ ഒറ്റപ്പെട്ടു. നായയേയും പൂച്ചയേയും മൃഗസംരക്ഷകർ ഏറ്റെടുത്ത് കൊണ്ട് പോയി. ഭക്ഷണവും വെളളവും ഇല്ലാതെ വീട്ടില്‍ ഒറ്റപ്പെട്ട ആടിനെയാണ് ചിതറ പൊലീസ് സ്റ്റേഷനിലെത്തിച്ച് സംരക്ഷിക്കുന്നത്. പ്രതികള്‍ റിമാൻഡ് കാലാവധി കഴിഞ്ഞ് ജാമ്യത്തിലിറങ്ങുന്നത് വരെ ആട്ടിൻകുട്ടിയെ പൊലീസ് സംരക്ഷിക്കും.വീട്ടുകാര്‍ റിമാൻഡില്‍; ആട്ടിൻകുട്ടിയുടെ സംരക്ഷണച്ചുമതല ഏറ്റെടുത്ത് പൊലീസ്
0
വ്യാഴാഴ്ച, ജനുവരി 30, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.