മാനന്തവാടി: കഴിഞ്ഞ ദിവസം വനംവകുപ്പ് വനത്തിലേക്ക് തിരിച്ചയച്ച കുട്ടിയാനക്ക് അമ്മയെ കണ്ടെത്താനായില്ല. അമ്മക്കൊപ്പം സഞ്ചരിക്കവേ കുട്ടിയാന കൂട്ടംതെറ്റുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ കാട്ടിക്കുളം എടയൂർക്കുന്നിൽ ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ ആനയെ ഉച്ചയോടെ തന്നെ വനംവകുപ്പ് പിടികൂടി ചികിത്സ നൽകി കാട്ടിലയച്ചിരുന്നു. എന്നാൽ, കുട്ടിയാനക്ക് അമ്മയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കുട്ടിയാനയുടെ സുരക്ഷക്കും അമ്മ ആനയെ കണ്ടെത്താനും വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നിലവിൽ കുട്ടിയാനയെ മറ്റ് ആനകൾ അടുപ്പിക്കാത്തതും കാലിലേറ്റ മുറിവും ആശങ്ക വർധിപ്പിക്കുന്നുണ്ട്. കുട്ടിയാനയുടെ അമ്മ മറ്റേതെങ്കിലും ആനക്കൂട്ടങ്ങൾക്കിടയിലാവുമെന്നാണ് കരുതുന്നതെന്നും വനംവകുപ്പ് അറിയിച്ചു. കൂടാതെ കുട്ടിയാനയെ ആന സംരക്ഷണകേന്ദ്രത്തിൽ സംരക്ഷിക്കണമെന്ന ആവശ്യവും ചിലർ ഉന്നയിക്കുന്നുണ്ട്.വനംവകുപ്പ് വനത്തിലേക്ക് തിരിച്ചയച്ച കുട്ടിയാനയെ മറ്റ് ആനകൾ അടുപ്പിക്കുന്നില്ല; ആന സംരക്ഷണകേന്ദ്രത്തിൽ സംരക്ഷിക്കണമെന്ന ആവശ്യം
0
ഞായറാഴ്ച, ജനുവരി 12, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.