ചെന്നൈ: മദ്രാസ് ഐഐടി ഡയറക്ടർ വി.കാമകോടി ഗോമൂത്രത്തെ വാഴ്‌ത്തി രംഗത്തെത്തി. ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്നും അതു വിശേഷപ്പെട്ട മരുന്നാണെന്നും കാമകോടി പറയുന്ന വിഡിയോ വൈറൽ.
‘‘പനി വന്നപ്പോൾ ഒരു സന്യാസിയുടെ നിർദേശപ്രകാരം ഗോമൂത്രം കുടിച്ചു. 15 മിനിറ്റിൽ പനി മാറി. ബാക്ടീരിയയെയും ഫംഗസിനെയും നശിപ്പിക്കാൻ ഗോമൂത്രത്തിനു കഴിയും. ദഹനപ്രശ്നങ്ങളും മാറും.’’– കാമകോടി പറഞ്ഞു.
മാട്ടുപൊങ്കലിന്റെ ഭാഗമായുള്ള ഗോ സംരക്ഷണ ശാല ചടങ്ങിലായിരുന്നു കാമകോടിയുടെ പരാമർശം. ഇത്തരത്തിൽ അശാസ്ത്രീയ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതു പദവിക്കു നിരക്കാത്തതാണെന്നു കോൺഗ്രസ് എംപി കാർത്തി ചിദംബരം വിമർശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.