യമുനാ നദിയിൽ ഹരിയാന സർക്കാർ വിഷം കലക്കുന്നുവെന്ന ആരോപണത്തിൽ 14 പേജുള്ള വിശദീകരണക്കത്ത് നൽകി അരവിന്ദ് കേജ്‍‌രിവാൾ;

ന്യൂഡൽഹി: യമുനാ നദിയിൽ ഹരിയാന സർക്കാർ വിഷം കലക്കുന്നുവെന്ന ആരോപണത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു വിശദീകരണം നൽകി ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‍‌രിവാൾ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കടുത്ത വിമർശനത്തിനു പിന്നാലെയാണു 14 പേജുള്ള വിശദീകരണക്കത്ത് കേജ്‍രിവാൾ കൈമാറിയത്.

ജലശുദ്ധീകരണ പ്ലാന്റുകൾക്കു പൂർണശേഷിയിൽ പ്രവർത്തിക്കാൻ കഴിയാത്ത തരത്തിൽ യമുനയിലെ അമോണിയ അളവ് ഉയർന്നെന്നു ഡൽഹി ജല ബോർഡിനെ ഉദ്ധരിച്ച് കേജ്‌രിവാൾ പറഞ്ഞു. ‘‘ഹരിയാനയിൽനിന്നും ഉത്തർപ്രദേശിൽനിന്നുമാണു ഡൽഹിക്കു കുടിവെള്ളം കിട്ടുന്നത്. അടുത്തിടെ ലഭിക്കുന്ന വെള്ളം വളരെ മലിനവും ആരോഗ്യത്തിനു ദോഷമുള്ളതുമാണ്. അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഹരിയാനയിലെ ബിജെപി സർക്കാർ വെള്ളത്തിൽ വിഷം കലർത്തുകയാണ്. ഡൽഹി ജല ബോർഡിന്റെ ജാഗ്രത കൊണ്ടാണു തടയാനായത്’’– കേജ്‍‌രിവാൾ പറഞ്ഞു.

ഡൽഹിയിലെ ജനങ്ങൾക്കു നല്ല വെള്ളം ലഭ്യമാക്കാൻ ഹരിയാനയോടു നിർദേശിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷനോടു കേജ്‌രിവാൾ അഭ്യർഥിച്ചു. എഎപി തലവനായ കേജ്‌രിവാളിനെതിരെ ബിജെപിയും കോൺഗ്രസും രംഗത്തെത്തി. താൻ കുടിക്കുന്ന വെള്ളത്തിൽ ഹരിയാനയിലെ ബിജെപി സർക്കാർ വിഷം കലർത്തുമോ എന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിച്ചത്.

‘‘5 വർഷം മുൻപു കേജ്‌രിവാൾ യമുനയിൽ കുളിക്കുമെന്നും വെള്ളം കുടിക്കുമെന്നും പറഞ്ഞു. ഇന്നുവരെ അദ്ദേഹം യമുനയിലെ വെള്ളം കുടിച്ചിട്ടില്ല’’ എന്നായിരുന്നു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"Greeshma |കുശാഗ്രബുദ്ധിയുള്ളക്രിമിനലാണ് ഗ്രീഷ്മ | Adv V.S Vineeth Kumar" !!!

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !