സുബി സുരേഷ് ഓർമ്മയായിട്ട് വർഷങ്ങള്‍ ആകുന്നു. ഇന്നും പ്രിയപ്പെട്ടവരുടെ മനസ്സില്‍ മായാതെ നില്ക്കുന്ന ഓർമ്മകള്‍ ആണ് സുബി സമ്മാനിച്ചിട്ടുള്ളത്.
രമേശ് പിഷാരടി ഷോയില്‍ വച്ച് സുബിയുടെ അമ്മ അംബികയും ആത്മാർത്ഥ സുഹൃത്ത് രമേശ് പിഷാരടിയും സുബിയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാകുന്നു. സുബിയുടെ അവസാന നാളുകളെ കുറിച്ചും ഇവർ പറയുന്നുണ്ട്.സുബി ഒരിക്കലും അവള്‍ക്ക് വേണ്ടി ചിന്തിച്ചിട്ടില്ല. ചെറുപ്പം മുതല്ക്കേ അവള് അങ്ങനെ ആണ്. എല്ലാ കാര്യങ്ങളും ചോദിച്ചിട്ടേ ചെയ്യൂ. പിന്നെ ചോദിക്കുന്നത് പിഷാരടിയോട് ആണ്. ഡ്രസ്സ് എടുക്കാൻ പോലും അവള് ഒറ്റക്ക് പോകില്ല. ഞാൻ ഇട്ടുനോക്കി അവള്‍ക്ക് കൊണ്ട് കൊടുക്കും. പാകം ആയില്ലെങ്കില്‍ പിറ്റേന്ന് പോയി മാറി കൊണ്ട് വരും അതാണ് അവള്. പക്ഷെ പ്രോഗ്രാമിന് പോകുമ്പോള്‍ അവള് ഒറ്റയ്ക്ക് പോകും- 'അമ്മ അംബിക പറയുന്നു.
കൊറോണ വന്നതു മുതല്‍ ശ്വാസ കോശത്തില്‍ പ്രശ്നം ഉണ്ടായിരുന്നു. ഹോസ്പിറ്റലില്‍ ചെന്ന് കേറിയപ്പോള്‍ തന്നെ ശ്വാസം മുട്ടായി അങ്ങനെ ഐസിയുവിലേക്കും മാറ്റി. ഹെപ്പടൈറ്റിസ് ബി ആണ്. ആദ്യം കിഡ്നിയെ ബാധിച്ചു.ഡയാലിസിസ് ചെയ്തു. പിന്നെ വെന്റിലേറ്ററില്‍ ആക്കി, അങ്ങനെ ആണ് ട്രാൻസ്പ്ലാന്റ് ചെയ്യാൻ പറയുന്നത്. അതിനെല്ലാം നമ്മള് റെഡിയാക്കി. എല്ലാവരും സഹായിച്ചു. പക്ഷെ അവള്‍ക്ക് യോഗം ഉണ്ടായില്ല- അംബിക പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.