ആലപ്പുഴ: ആളില്ലാത്ത വീട്ടില്‍ക്കയറി മോഷ്ടിക്കുകയും ശേഷം അതേ വീട്ടില്‍ത്തന്നെ താമസമാക്കുകയും ചെയ്ത മോഷ്ടാവ് കണ്ണുതുറന്നപ്പോള്‍ കണ്ടത് വൻ പോലീസ് സംഘത്തെ.
പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ പോലീസ് ഓടിച്ചിട്ടുപിടിച്ചു. നിരവധി മോഷണക്കേസുകളാണ് പിന്നാലെ തെളിഞ്ഞത്. ആലപ്പുഴയിലാണ് സംഭവം.മുംബൈ സ്വദേശിയായ അജയ് മെഹന്ത എന്ന അന്തഃസംസ്ഥാന മോഷ്ടാവിനെയാണ് കഴിഞ്ഞദിവസം ചെങ്ങന്നൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ കുറച്ചുനാളുകളായി ഇയാള്‍ കേരളത്തിലുണ്ട്. തികച്ചും അപ്രതീക്ഷിതമായാണ് അജയ് പോലീസ് പിടിയിലായത്.
നഗരസഭാ പരിസരത്തെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ ഉണ്ടുറങ്ങി സുഖമായി കഴിയുകയായിരുന്നു. അപ്പോഴാണ് വീട്ടുടമസ്ഥന്റെ സഹോദരൻ ചെടികള്‍ നനയ്ക്കാനായി അവിടെയെത്തിയത്. വീട്ടിനുള്ളില്‍ ആളനക്കം തിരിച്ചറിഞ്ഞ ഇദ്ദേഹം പോലീസിനെ വിവരമറിയിക്കുകയായിരുന്നു.കതകുതുറന്ന് അകത്തുകയറിയ പോലീസ് കണ്ടത് സുഖനിദ്രയിലാണ്ടുകിടക്കുന്ന മോഷ്ടാവിനെ. എന്തോ അനക്കം തിരിച്ചറിഞ്ഞ് ഞെട്ടിയുണർന്ന അജയ് കണ്ടത് ചുറ്റുംനില്ക്കുന്ന പോലീസിനെയാണ്. ഓടി രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
ഇയാളുടെ ബാഗ് പരിശോധിച്ചപ്പോള്‍ ഇരുമ്പും തടിയും മറ്റും മുറിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും കൊടുവാള് ഉള്‍പ്പെടെയുള്ള മാരകായുധങ്ങളും പോലീസ് കണ്ടെത്തി.
സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോള്‍ മോഷ്ടാവാണെന്ന് ഇയാള്‍ സമ്മതിച്ചു. തുടർന്ന് നടത്തിയ തെളിവെടുപ്പില്‍ വിവിധയിടങ്ങളില്‍ കുഴിച്ചിട്ടിരുന്ന മോഷണമുതലുകള്‍ കണ്ടെടുത്തു. റിമാൻഡിലുള്ള പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമ്പോള്‍ കൂടുതല്‍ മോഷണക്കേസുകള്‍ തെളിയുമെന്നാണ് അന്വേഷണസംഘത്തിന്റെ കണക്കുകൂട്ടല്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.