മോഷ്ടിക്കാൻ കയറിയ വീട്ടില്‍ സുഖവാസം, ഉറങ്ങിയുണര്‍ന്നപ്പോള്‍ കട്ടിലിന് ചുറ്റും പോലീസ്, കള്ളൻ കുടുങ്ങി

ആലപ്പുഴ: ആളില്ലാത്ത വീട്ടില്‍ക്കയറി മോഷ്ടിക്കുകയും ശേഷം അതേ വീട്ടില്‍ത്തന്നെ താമസമാക്കുകയും ചെയ്ത മോഷ്ടാവ് കണ്ണുതുറന്നപ്പോള്‍ കണ്ടത് വൻ പോലീസ് സംഘത്തെ.

പോലീസിനെ കബളിപ്പിച്ച്‌ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ പോലീസ് ഓടിച്ചിട്ടുപിടിച്ചു. നിരവധി മോഷണക്കേസുകളാണ് പിന്നാലെ തെളിഞ്ഞത്. ആലപ്പുഴയിലാണ് സംഭവം.

മുംബൈ സ്വദേശിയായ അജയ് മെഹന്ത എന്ന അന്തഃസംസ്ഥാന മോഷ്ടാവിനെയാണ് കഴിഞ്ഞദിവസം ചെങ്ങന്നൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ കുറച്ചുനാളുകളായി ഇയാള്‍ കേരളത്തിലുണ്ട്. തികച്ചും അപ്രതീക്ഷിതമായാണ് അജയ് പോലീസ് പിടിയിലായത്.

നഗരസഭാ പരിസരത്തെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ ഉണ്ടുറങ്ങി സുഖമായി കഴിയുകയായിരുന്നു. അപ്പോഴാണ് വീട്ടുടമസ്ഥന്റെ സഹോദരൻ ചെടികള്‍ നനയ്ക്കാനായി അവിടെയെത്തിയത്. വീട്ടിനുള്ളില്‍ ആളനക്കം തിരിച്ചറിഞ്ഞ ഇദ്ദേഹം പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

കതകുതുറന്ന് അകത്തുകയറിയ പോലീസ് കണ്ടത് സുഖനിദ്രയിലാണ്ടുകിടക്കുന്ന മോഷ്ടാവിനെ. എന്തോ അനക്കം തിരിച്ചറിഞ്ഞ് ഞെട്ടിയുണർന്ന അജയ് കണ്ടത് ചുറ്റുംനില്‍ക്കുന്ന പോലീസിനെയാണ്. ഓടി രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. 

ഇയാളുടെ ബാഗ് പരിശോധിച്ചപ്പോള്‍ ഇരുമ്പും തടിയും മറ്റും മുറിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും കൊടുവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളും പോലീസ് കണ്ടെത്തി.

സ്റ്റേഷനിലെത്തിച്ച്‌ വിശദമായി ചോദ്യം ചെയ്തപ്പോള്‍ മോഷ്ടാവാണെന്ന് ഇയാള്‍ സമ്മതിച്ചു. തുടർന്ന് നടത്തിയ തെളിവെടുപ്പില്‍ വിവിധയിടങ്ങളില്‍ കുഴിച്ചിട്ടിരുന്ന മോഷണമുതലുകള്‍ കണ്ടെടുത്തു. റിമാൻഡിലുള്ള പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമ്പോള്‍ കൂടുതല്‍ മോഷണക്കേസുകള്‍ തെളിയുമെന്നാണ് അന്വേഷണസംഘത്തിന്റെ കണക്കുകൂട്ടല്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !