മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതിയില്‍ മകനെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. പിതാവായ വിജയ് ഗണേഷ് ഭണ്ഡാല്‍ക്കറാണ് അറസ്റ്റിലായത്.
കുട്ടി വീട്ടിലിരുന്ന് പഠിക്കാത്തതില്‍ പ്രകോപിതനായ വിജയ് ഗണേഷ് മകന്റെ തല ചുമരില്‍ ഇടിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുവെന്നാണ് പൊലീസ് പറയുന്നത്. മകൻ പിയൂഷ് വിജയ് ഭണ്ഡാല്‍ക്കറാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ കുട്ടിയുടെ മുത്തശ്ശിയേയും മുത്തശ്ശനെയും അമ്മാവനെയും അറസ്റ്റ് ചെയ്തതായി പൂനെ റൂറല്‍ പൊലീസ് സൂപ്രണ്ട് പങ്കജ് ദേശ്മുഖ് വ്യക്തമാക്കി.
പിയൂഷ് ബോധരഹിതനായി വീണുവെന്ന് പറഞ്ഞാണ് കുടുംബം കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടി മരിച്ചുവെന്ന് തിരിച്ചറിഞ്ഞ ഡോക്ടർമാർ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. എന്നാല്‍ മൃതദേഹം സർക്കാർ ആശുപത്രിയിലെത്തിക്കാതെ സംസ്കാരം നടത്താൻ വീട്ടുകാർ തീരുമാനിക്കുകയായിരുന്നു.
കുട്ടി ബോധരഹിതനായി വീണ് മരണപ്പെട്ടുവെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു. എന്നാല്‍ വീട്ടുകാരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാർ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.പൊലീസ് എത്തിയപ്പോള്‍ കുട്ടിയുടെ മൃതദേഹം ശ്മശാനത്തിലെ ചിതയില്‍ വെച്ചിരിക്കുകയായിരുന്നു. വീട്ടുകാർ എതിർത്തെങ്കിലും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തില്‍ കുട്ടിയുടെ കഴുത്ത് ഞെരിഞ്ഞതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.