രണ്ടു കോടി തരാമെന്നു പറഞ്ഞിട്ടും ഹൈവേയ്ക്കു വേണ്ടി വീടൊഴിഞ്ഞു കൊടുത്തില്ല ; എട്ടിന്റെ പണി, വാങ്ങി വീട്ടുടമ,

ദേശീയപാത നിർമാണ വികസന പ്രവര്ത്തനങ്ങൾക്കു വേണ്ടി വീടും സ്ഥലവും ഒക്കെ വിട്ടുകൊടുക്കേണ്ടി വരുന്നവർ ധാരാളമുണ്ട്. ചിലരാണെങ്കിൽ എത്ര രൂപ തരാമെന്നു പറഞ്ഞാലും സ്വന്തം സ്ഥലം വിട്ടുകൊടുക്കാറില്ല.

അങ്ങനെയൊരാളാണ് ചൈനയിലെ ഹുവാങ് പിങ്. അദ്ദേഹം സ്ഥലം വിട്ടുകൊടുക്കില്ല എന്ന തീരുമാനം എടുത്തതിൽ ഇപ്പോൾ ഖേദിക്കുകയാണ്. നഷ്ടപരിഹാരമായി അധികൃതർ പിങിന് നല്കിയത് രണ്ടു കോടിയോളം രൂപയായിരുന്നു. റോഡ് നിര്മാണം തുടങ്ങിയപ്പോൾ പൊടിയും ബഹളവും കാരണം അദ്ദേഹം ആ തുക നിരസിച്ചതിൽ വിഷമിക്കുകയാണ്. എക്സ്പ്രസ് വേ തുറന്നു കഴിഞ്ഞാൽ എങ്ങനെയാണ് ഈ വീട്ടിൽ താമസിക്കുക എന്നത് ചിന്തിക്കാൻ പോലും വയ്യ. ഇപ്പോൾ തന്ന ശബ്ദം കാരണം ഉറങ്ങാൻ പറ്റാത്ത അവസ്ഥയിലാണെന്നും പിങ് പറഞ്ഞു.
വലിയൊരു അവസരം നഷ്ടപ്പെടുത്തിയെന്നും വിട്ടുപോകാൻ സാധിക്കുമെങ്കിൽ സര്ക്കാർ വാഗ്ദാനം ചെയ്ത വ്യവസ്ഥകള് അംഗികരിക്കാമെന്നുമാണ് പിങ് ഇപ്പോൾ പറയുന്നത്. അദ്ദേഹം ഭാര്യക്കും കൊച്ചുമകനുമൊപ്പമാണ് താമസം. 

വീട്ടിൽ നിന്ന് പുറത്തിറങ്ങണമെങ്കിൽ ടണലിലൂടെ വേണം കടക്കാൻ അതേസമയം വീടു കാണാനും ഫോട്ടോ എടുക്കാനുമൊക്കെ ധാരാളം പേര് വരുന്നുണ്ട്.

ഇതിലൂടെ പണം ഉണ്ടാക്കാമെന്നാണ് പിങ് കരുതുന്നത്. വീടിന്റെ താഴ്ചയിൽ നിന്ന് മണ്ണ് ഇട്ട് ഉയര്ത്തിയാണ് ദേശീയപാത നിര്മാണം. ഈ രണ്ടു നില വീടിന്റെ മേല്ക്കൂരയോടു ചേര്ന്നാണ് ദേശീയപാത കടന്നുപോകുന്നതും. വീടിനു ചുറ്റുമായി ദേശീയപാത. കുറേ പ്രാവശ്യം ചര്ച്ചകൾ നടത്തിയിട്ടും ഹുവാങ് നിരസിച്ചതിനാൽ ഒടുവിൽ നിര്മാണം തുടങ്ങുകയായിരുന്നു.

സർക്കാർ കൊടുക്കാമെന്ന് പറഞ്ഞ തുക കുറഞ്ഞുപോയതിനാലാണ് ഹുവാങ് ചര്ച്ചകൾക്ക് വഴങ്ങാതിരുന്നത്. ഈ വിഡിയോ സോഷ്യല്മീഡിയയിൽ വൈറലായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !