കത്തിക്കുത്ത് പ്രതിയെ പിടികൂടുന്നതിനിടയിൽ പോലീസുകാർക്ക് കുത്തേറ്റു

തൃശ്ശൂർ: കത്തിക്കുത്ത് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ ഒല്ലൂർ എസ്.എച്ച്.ഒ. ടി.പി. ഫർഷാദിനും സി.പി.ഒ.വിനീതിനും കുത്തേറ്റു.

എസ്.എച്ച്.ഒ.ക്ക് ഇടതു തോളിലും സി.പി.ഒ.ക്ക് കാലിനുമാണ് പരിക്ക്. ഇവരെ ഒല്ലൂർ മിഡാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യപ്രതി കുട്ടനെല്ലൂർ സ്വദേശി അനന്തുമാരിയേയും രണ്ട് കൂട്ടാളികളേയും പോലീസ് പിടികൂടി. വ്യാഴാഴ്ച ആറരയോടെയായിരുന്നു സംഭവം. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് നാലിന് കുട്ടനെല്ലൂർ കള്ളുഷാപ്പിൽ അനന്തു മറ്റൊരാളെ കുത്തി പരിക്കേൽപ്പിച്ചിരുന്നു. ഇയാളുടെ പരാതിപ്രകാരമാണ് പോലീസ് പ്രതിയെ പിടികൂടാൻ പുറപ്പെട്ടത്.

പ്രതിയും കൂട്ടാളികളും അഞ്ചേരി അയപ്പൻകാവ് ഭാഗത്ത് ഒരു ഫാമിൽ ഒളിവിലുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് അവിടേക്ക് പോകുകയായിരുന്നു. മദ്യപിച്ചിരുന്ന പ്രതിയും കൂട്ടാളികളും പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ഇവരെ മൽപ്പിടുത്തത്തിലൂടെ കീഴടക്കി. ഇതിനിടെയാണ് അനന്തു പോലീസിന് നേരെ കത്തി വീശിയത്.അനന്തുവിൻ്റെ പേരിൽ നിരവധി ക്രമിനൽ കേസുകളുണ്ട്. കാപ്പ പ്രകാരം ശിക്ഷയനുഭവിച്ചിട്ടുമുണ്ട്.

വിവരമറിഞ്ഞ് തൃശ്ശൂർ ഡി.ഐ.ജി തോംസൺ ജോസ്, സിറ്റി പോലീസ് കമ്മീഷണർ ആർ.ഇളങ്കോ എന്നിവർ ഒല്ലൂർ സ്റ്റേഷനിലെത്തി. കഴിഞ്ഞ ദിവസം ഇരവിമംഗലത്തു കാപ്പ നിയമം ലംഘിച്ച മനു എന്ന പ്രതിയെ അതിസാഹസികമായാണ് പോലീസ് കീഴടക്കിയത്. വീടിനുള്ളിൽ ഒളിച്ചിരുന്ന പ്രതി വീടിൻ്റെ മുകളിൽ പോലീസിനെ വെല്ലുവിളിച്ച് സമീപത്തെ വീടിൻ്റെ മേൽക്കൂരകളിലും കയറി അഭ്യാസപ്രകടനം നടത്തുകയും പോലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. രണ്ടു മണിക്കൂർ നീണ്ട കഠിന പ്രയത്നത്തിലൂടെയാണ് ഇയാളെ പിടികൂടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !