കോഴിക്കോട്: കംബോഡിയയിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ.
തോടന്നൂർ സ്വദേശി അനുരാഗാണ് പിടിയിലായത്. സൈബർ തട്ടിപ്പിനായാണ് ഇയാൾ മനുഷ്യക്കടത്ത് നടത്തിയത്. ബാങ്കോക്കിലെ ഐടി കമ്പനിയിലെ ജോലിക്കെന്ന് പറഞ്ഞ് കംബോഡിയയിലെ പോയ്-പെറ്റ് എന്ന സ്ഥലത്തേക്ക് യുവാക്കളെ എത്തിച്ചതായിരുന്നു തട്ടിപ്പ്. സൈബർ തട്ടിപ്പ് നടത്തുന്ന കെഎൽ കിച്ചൺ എന്ന് അറിയപ്പെടുന്ന കമ്പനിക്ക് ഏജൻറുമാർ യുവാക്കളെ വിതരണം ചെയ്യുകയായിരുന്നു.
വടകര സ്വദേശികളായ സെബിൻ ദേവ്, അശ്വന്ത് ബാബു, എസ് കെ അരുൺ, എസ് ഐ അഭിനന്ദ്, അഭിനവ് സുരേഷ്, അങ്കമാലി സ്വദേശി റോഷൻ ആൻ്റണി, പൊന്നാനി സ്വദേശി അജ്മൽ മനുഷ്യക്കടത്തിന് ഇരയായി രക്ഷപ്പെട്ടത്.
വടകര സ്വദേശികളായ അനുരാഗ്, അധിരത്, മുഹമ്മദ് റസിൽ, പാലക്കാട് സ്വദേശി നസറുദ്ദീൻ ഷാ തുടങ്ങിയവരാണ് യുവാക്കളിൽനിന്ന് ലക്ഷങ്ങൾ തട്ടി വിദേശ കമ്പനിക്ക് വിറ്റത്. ഇതിൽ അനുരാഗിനെയാണ് പൊലീസ് പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.