പെരിന്തല്‍മണ്ണയില്‍ വീണ്ടും പുലി ഭീതി: അജ്ഞാത ജീവി പശുക്കിടാവിനെ കൊന്നു';

മലപ്പുറം: അജ്ഞാത ജീവി പശുക്കിടാവിനെ കൊന്നതോടെ പെരിന്തല്‍മണ്ണയില്‍ വീണ്ടും പുലി ഭീതി. കഴിഞ്ഞ ദിവസമാണ് പശുക്കിടാവിനെ ചത്ത നിലയില്‍ കണ്ടെത്തിയത്.

കൊടുകുത്തി മലയുടെ ഭാഗമായ അമ്മിനിക്കാട് കോലഞ്ചേരി റിനോജിന്റെ പശുക്കിടാവിനെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. ഇതോടെയാണ് പ്രദേശത്ത് പുലിഭീതി വീണ്ടും ഉയർന്നത്. പശുക്കിടാവിന് സംഭവിച്ച ആക്രമണത്തിന്റെ രീതി അനുസരിച്ച്‌ പുലിയാകാമെന്ന് സംശയിക്കുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നുണ്ട്.

ഒരു മാസം മുൻപ് കൊടികുത്തി മലയുടെ തന്നെ തുടർച്ചയായ മണ്ണാർമല ദേശത്ത് പുലിയെന്ന് തോന്നിക്കുന്ന രീതിയിലുള്ള ജീവിയെ കണ്ടതായി നാട്ടുകാർ അറിയിച്ചിരുന്നു. പുലിയുടേതിന് സമാനമായ ജീവി റോഡ് മുറിച്ച്‌ കടക്കുന്ന ദൃശ്യവും സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഇതിന് സമീപ പ്രദേശങ്ങളില്‍ പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർ ന്ന് വനം വകുപ്പ് കെണി സ്ഥാ പിച്ചിരുന്നു.

അമ്മിനിക്കാട് പശുക്കിടാവിനെ അജ്ഞാത ജീവി കൊലപ്പെടുത്തിയതിനെ തുടർന്ന് വനം വകുപ്പ് ജീവനക്കാർ, ട്രോമാകെയർ പെരിന്തല്‍മണ്ണ സ്റ്റേഷൻ യൂനിറ്റിലെ ഷുഹൈബ് മാട്ടായ, ജബ്ബാർ ജൂബിലി, ഫവാസ് മങ്കട, ഗിരീഷ് കീഴാറ്റൂർ, ഹുസ്സൻ കക്കൂത്ത്, യാ സർ എരവിമംഗലം എന്നിവർ സ്ഥലം സന്ദർശിച്ചു.


കൂടുതല്‍ സ്ഥിരീകരണം വരുന്നതുവരെ പരിസരവാസികളോട് ജാഗ്ര തരായിരിക്കുവാൻ ട്രോമാകെയർ പ്രവർത്തകർ നിർദേശിച്ചിരിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !