സഹോദരങ്ങള്‍ ഒന്നിച്ച്‌ ബലിവേദിയിലേക്ക്,

പുത്തൂർ: വെട്ടുകാട് സെന്‍റ് ജോസഫ് ഇടവകയില്‍ സഹോദരങ്ങള്‍ ഒന്നിച്ചു തിരുപ്പട്ടം സ്വീകരിച്ച്‌ പ്രഥമദിവ്യബലിയർപ്പിക്കുന്നു.

ചെറുതാണിക്കല്‍ തോമസ് - വത്സ ദമ്പതികളുടെ മൂന്നു മക്കളില്‍ രണ്ടുപേരാണ് സമർപ്പിതജീവിതത്തിലേക്കു കടക്കുന്നത്; പ്രിൻസും ഫ്രാങ്കോ ഫ്രോണിസും. 28 നു ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന തിരുപ്പട്ടശുശ്രൂഷയില്‍ മാർ ടോണി നീലങ്കാവില്‍ കാർമികത്വം വഹിക്കും.

"കുഞ്ഞുനാളിലേ അച്ചാച്ചന്‍റെ (അമ്മയുടെ അപ്പന്‍) കൈയില്‍ തൂങ്ങിയാണ് പള്ളിയില്‍ പോയിരുന്നത്. പിന്നെ പിന്നെ വൈദികനാകണമെന്ന മോഹമുദിച്ചു. അപ്പോഴാണ് ഫാ. വർഗീസ് എടക്കളത്തൂർ വികാരിയായെത്തിയത്. അച്ചന്‍റെ പ്രോത്സാഹനമാണ് എന്നെ സെമിനാരിയിലെത്തിച്ചത്. പിറ്റേവർഷം അനുജനും ചേർന്നു.'- ഡീക്കൻ പ്രിൻസ് തങ്ങളുടെ ദൈവവിളിയെക്കുറിച്ച്‌ വിശദമാക്കി. 

എസ്‌എസ്‌എല്‍സി പഠനത്തിനുശേഷം 2011ല്‍ പ്രിൻസും തൊട്ടടുത്ത വർഷം ഫ്രാങ്കോയും മൈനർ സെമിനാരിയില്‍ ചേർന്നു. 2021 മേയ് എട്ടിന് ഇരുവരും ആർച്ച്‌ബിഷപ് മാർ ആൻഡ്രൂസ് താഴത്തില്‍നിന്നു വൈദികവസ്ത്രം സ്വീകരിച്ചു.

ഇരുവരും മുളയം മേരിമാത മേജർ സെമിനാരിയിലായിരുന്നു ഫിലോസഫി പഠനമെങ്കിലും ഫ്രാങ്കോയുടെ ദൈവശാസ്ത്രപഠനം കോട്ടയം വടവാതൂർ സെമിനാരിയിലായിരുന്നു. ഇവരുടെ അനുജൻ ആന്‍റോ ആല്‍ബിൻസ് മെഷിനിസ്റ്റായി ബംഗളൂരുവില്‍ ജോലിചെയ്യുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !