എറണാകുളം: ഒമ്പത് മാസം തുടർച്ചയായി സ്ഥിരംസമിതി യോഗത്തില്‍ പങ്കെടുക്കാത്തതിനെത്തുടർന്ന് തൃക്കാക്കര നഗരസഭ മുൻ ചെയർപേഴസണ്‍ അജിത തങ്കപ്പനെ കൗണ്‍സിലർ സ്ഥാനത്ത് നിന്ന് അയോഗ്യയാക്കും.
കാരണം ബോധ്യപ്പെടുത്താതെ ഒമ്പത് മാസം തുടർച്ചയായി വിദ്യാഭ്യാസ സ്ഥിരം സമിതി യോഗത്തില്‍ അജിത പങ്കെടുത്തിരുന്നില്ല. മൂന്ന് മാസം തുടർച്ചായായി യോഗത്തില്‍ പങ്കെടുക്കാതിരുന്നാല്‍ അയോഗ്യയാക്കുമെന്നാണ് നടപടി. അയോഗ്യയാക്കിക്കൊണ്ടുള്ള നോട്ടീസ് ഇന്ന് കൈമാറും.കഴിഞ്ഞ വർഷം തുടക്കത്തിലാണ് അജിത തങ്കപ്പൻ ചെയർപേഴ്സണ്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചത്. എല്‍.ഡി.എഫും സ്വതന്ത്ര കൗണ്‍സിലർമാരും ചേർന്ന് യു.ഡി.എഫ്. ഭരണം അട്ടിമറിക്കാനുള്ള ശ്രമം നടത്തിയതിനു പിന്നാലെയാണ് രാജി വയ്ക്കാനുള്ള തീരുമാനം.
സ്തീ സംവരണ സീറ്റായ ചെയർ പേഴ്‌സണ്‍ സ്ഥാനം രണ്ടര വർഷത്തിന് ശേഷം എ ഗ്രൂപ്പിന് നല്‍കണമെന്ന ധാരണയിലാണ് ഐ ഗ്രൂപ്പുകാരിയായ അജിത തങ്കപ്പൻ സ്ഥാനമേറ്റെടുത്തത്. എന്നാല്‍ ഈ ധാരണ തങ്ങളെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സ്വതന്ത്ര കൗണ്‍സിലർമാർ എല്‍.ഡി.എഫിനൊപ്പം നില്‍ക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.