ഒരു ലക്ഷം വീതം സമ്മാനത്തുകയുമായി ദേശീയ ഹ്രസ്വചിത്ര മേള കോട്ടയത്ത്

കോട്ടയം:പകരം വയ്ക്കാനില്ലാത്ത പ്രതിഭയും ഇന്ത്യൻ ചലച്ചിത്ര സംവിധായകനുമായ ജി അരവിന്ദന്റെ സ്മരണർത്ഥം അടുത്ത വർഷം മാർച്ച്‌ 14,15,16 തീയതികളിൽ തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത്‌ നടക്കുന്ന 'അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലി'ലേക്ക് ലഘു സിനിമകൾ സ്വീകരിച്ചു തുടങ്ങി. കേന്ദ്ര സാംസ്കാരിക വകുപ്പിൻ്റെ പ്രത്യേക പരിഗണന പ്രതീക്ഷിക്കുന്ന മേളയാണിത്.

മുപ്പത് മിനിറ്റോ അതിൽ താഴെയോ വരുന്ന ഹ്രസ്വ ചലച്ചിത്രങ്ങൾ ആണ് പുരസ്കാരങ്ങൾക്ക് പരിഗണിക്കുന്നത്. 

പൊതു വിഭാഗം എന്നും ക്യാമ്പസ്‌ വിഭാഗം എന്നും വേർതിരിച്ച്‌ ഇരു വിഭാഗങ്ങൾക്കും മികച്ച ചിത്രം, മികച്ച നടൻ, മികച്ച നടി, സംവിധാനം, ഛായാഗ്രഹണം, എഡിറ്റിംഗ് , തിരക്കഥ എന്നിവയ്ക്ക് പുരസ്കാരങ്ങൾ നൽകും.

ഷോർട്ട് ഫിലിം മേഖലയിലെ പുരസ്കാരങ്ങളിൽ മികച്ച സമ്മാനത്തുകയാണ് അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ പ്രഖ്യാപിച്ചിട്ടുള്ളത്. പൊതു വിഭാഗത്തിൽ ഒരു ലക്ഷം രൂപയുടെ പ്രൈസ് മണിയും പ്രശസ്തി ശിൽപ്പവും ക്യാമ്പസ്‌ വിഭാഗത്തിൽ അമ്പതിനായിരം രൂപയുടെ പ്രൈസ് മണിയും പ്രശസ്തി ശിൽപ്പവും ആണ് ജേതാക്കൾക്കുള്ള പുരസ്കാരം. ഇത് കൂടാതെ നൽകപ്പെട്ട വിഷയങ്ങളിൽ ചിത്രീകരിച്ച ഒരു മികച്ച സന്ദേശാത്മക ചിത്രത്തിനും പ്രത്യേക പുരസ്കാരം ഉണ്ട്. വിഷയങ്ങൾ വെബ്സൈറ്റിൽ ചേർത്തിട്ടുണ്ട്.

പൊതു വിഭാഗത്തിന് 1,000/- രൂപ എൻട്രി ഫീസുണ്ട് ക്യാമ്പസ്‌ വിഭാഗത്തിന് എൻട്രി ഫീസ് ഇല്ല. 

2024 ജനുവരി 1 മുതൽ 2024 ഡിസംബർ 30 വരെ റിലീസ് ചെയ്തതോ അല്ലാത്തതോ ആയ ഇന്ത്യൻ ഷോർട് ഫിലിമുകൾ ആണ് പരിഗണിക്കുക.

കശ്മീർ മുതൽ വിവിധ സ്ഥലങ്ങളിൽ നിന്ന് നിരവധി ചിത്രങ്ങൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞുവെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രശസ്ത സംവിധായകനും സിനിമാ നിരൂപകനുമായ ശ്രീ. വിജയകൃഷ്ണൻ ആണ് ഫെസ്റ്റിവൽ ഡയറക്ടർ. മികവിന് പുരസ്കാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തിൽ കഴിവുറ്റ ജൂറിയെ നിശ്ചയിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

ഷോർട്ട് ഫിലിമുകൾ https://filmfreeway.com/Aravindam-25 എന്ന ലിങ്കിൽ അപ്‌ലോഡ് ചെയ്ത് അയയ്ക്കാം. 

കൂടുതൽ വിവരങ്ങൾക്ക് +91 70128 64173 എന്ന നമ്പരിലേക്ക് വാട്സാപ്പ് ചെയ്യണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !