ഇന്ത്യയിലേക്ക് തിരിച്ച 54 ഇസ്കോൺ സന്യാസിമാരെ അതിർത്തി കടക്കാൻ അനുവദിക്കാതെ ബംഗ്ലദേശ്;

ധാക്ക: ഇന്ത്യയിലേക്ക് തിരിച്ച 54 ഇസ്കോൺ സന്യാസിമാരെ തടഞ്ഞ് ബംഗ്ലദേശ്. യാത്രാ രേഖകൾ കൈവശം ഉണ്ടായിട്ടും സന്യാസിമാരെ അതിർത്തി കടക്കാൻ ബംഗ്ലദേശ് അനുവദിച്ചില്ലെന്നാണ് വിവരം. അതിർ‌ത്തിയിൽ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനു ശേഷം യാത്രയ്ക്ക് അനുമതിയില്ലെന്ന് അറിയിക്കുകയായിരുന്നു.

ഇസ്കോണുമായി ബന്ധപ്പെട്ട പ്രമുഖരെ അറസ്റ്റ് ചെയ്യുകയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് പുതിയ സംഭവം. സംഘത്തെ ഇന്ത്യയിലേക്ക് കടക്കാൻ അനുവദിക്കരുതെന്ന് ഉന്നത അധികാരികളിൽ നിന്ന് നിർദേശം ലഭിച്ചിട്ടുണ്ടെന്ന് ഇമിഗ്രേഷൻ പൊലീസ് ഉദ്യോഗസ്ഥർ ബംഗ്ലദേശ് പത്രമായ ദ് ഡെയ്‌ലി സ്റ്റാറിനോട് പറഞ്ഞു.

‘‘ഞങ്ങൾ പൊലീസിന്റെ സ്‌പെഷൽ ബ്രാഞ്ചുമായി കൂടിയാലോചിച്ചു. അവരെ അതിർത്തി കടക്കാൻ അനുവദിക്കരുതെന്ന് ഉന്നത അധികാരികളിൽനിന്ന് നിർദേശം കിട്ടി. ഇന്ത്യയിൽ മതപരമായ ചടങ്ങിൽ പങ്കെടുക്കാൻ പദ്ധതിയിട്ടിരുന്ന ഇസ്‌കോൺ അംഗങ്ങൾക്ക് പാസ്‌പോർട്ടുകളും വീസകളും ഉണ്ടായിരുന്നു.

എന്നാൽ അവരുടെ യാത്രയ്ക്ക് ആവശ്യമായ പ്രത്യേക സർക്കാർ അനുമതി ഇല്ലായിരുന്നു’’ – അതിർ‌ത്തിയിലെ ഇമിഗ്രേഷൻ അധികൃതർ പറഞ്ഞു. ഇന്ത്യയിൽ നടക്കുന്ന മതപരമായ ചടങ്ങിൽ പങ്കെടുക്കാൻ വന്നതാണെന്ന് ഇസ്‌കോൺ അംഗങ്ങളിൽ ഒരാളായ സൗരഭ് തപന്ദർ ചെലി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !