ചണ്ഡീഗഢ്: ഹരിയാണയില്‍ മൂന്നരവയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി. നൂഹ് ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടെതന്നെ ഗ്രാമവാസിയായ പ്രതി അറസ്റ്റിലായെന്നും ചോദ്യംചെയ്യല്‍ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെ വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. വൈകിയിട്ടും കുട്ടിയെ കാണാതായതോടെ ബന്ധുക്കള്‍ തിരച്ചില്‍ ആരംഭിച്ചു. രാത്രി 11 മണിയോടെ കുട്ടിയുടെ രക്തത്തില്‍ കുതിര്‍ന്ന മൃതദേഹം ഉപേക്ഷച്ച നിലയില്‍ കണ്ടെത്തി.
കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും കാലുകള്‍ ഒടിഞ്ഞിട്ടുണ്ടെന്നും ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചതായി പിനാങ്വ പോലീസ് അറിയിച്ചു. പ്രാഥമിക പരിശോധനയില്‍ കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതാണെന്ന സൂചനയാണുള്ളതെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
മരോര ഗ്രാമത്തിന് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയതെന്നും ഇയാളെ ചോദ്യംചെയ്യുകയാണെന്നും പിനാങ്വ എസ്.എച്ച്.ഒ. സുഭാഷ് ചന്ദ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.