കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ടുലക്ഷം രൂപവരെ വിലവരുന്ന 14 ഇനം അപൂര്‍വയിനം പക്ഷികളുമായി രണ്ടുപേര്‍ പിടിയില്‍. തായ് എയര്വേയ്സിൽ എത്തിയ തിരുവനന്തപുരം സ്വദേശികളായ ശരത്, ബിന്ദു എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്.
ഇരുവരേയും പ്രാഥമികമായി പരിശോധിച്ചപ്പോള്‍ സംശയം തോന്നിയതിനേത്തുടര്‍ന്ന് ബാഗേജ് പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വേഴാമ്പലുകളുള്‍പ്പെടെയുള്ള പക്ഷികളെ കണ്ടെത്തിയത്. തായ്ലന്റില്നിന്നാണിവയെ കൊണ്ടുവന്നത്. 25,000 മുതല്‍ രണ്ടുലക്ഷം രൂപവരെ വിലവരുന്ന പക്ഷികള്‍ ഇവരുടെ പക്കലിലുണ്ടായിരുന്നു.
75,000 രൂപ പ്രതിഫലത്തിനാണ് തങ്ങൾ പക്ഷികളെ കടത്തിയതെന്നാണ് പിടിയിലായവര്‍ മൊഴി നല്‍കിയിട്ടുള്ളത്. പക്ഷികളെ ആര്‍ക്കാണ് കൈമാറാനിരുന്നതെന്നത് അടക്കമുള്ള കാര്യങ്ങള്‍ വനംവകുപ്പും കസ്റ്റംസും ചേര്‍ന്ന് പരിശോധിക്കും.
പക്ഷികളെ തായ്ലൻഡിലേക്കുതന്നെ തിരിച്ചയക്കാനുള്ള നടപടികൾ നടന്നുവരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.