ആർ എസ് എസ് നേതാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ സിപിഎം പ്രവര്‍ത്തകർ കുറ്റക്കാർ

പൊൻകുന്നം: ആർ എസ് എസ് താലൂക്ക് ശാരീരിക് പ്രമുഖായിരുന്ന തെക്കേത്ത് കവല കുന്നത്ത് രമേശിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സിപിഎം പ്രവർത്തകരായ കുറുക്കൻ കണ്ണൻ എന്ന മുകേഷ് മുരളി, കാർത്തിക് മനോജ്, റിയാസ് ഖാൻ എന്നിവർ കുറ്റക്കാരെന്ന് കണ്ട് കോട്ടയം അഡീഷണൽ സെഷൻസ് കോടതി(അഞ്ച്) റിമാൻഡ് ചെയ്തു.

ആർ എസ് എസ്  പ്രവർത്തകനായ രഞ്ജിത്തിനെ സന്ദർശിക്കുന്നതിനായി കൊട്ടാടികുന്ന് ഭാഗത്തുള്ള കോളനിയിലെത്തിയ രമേശിനേയും കൂടെയുണ്ടായിരുന്ന സതീഷ് സാബുവിനേയും വാളുകളടക്കമുള്ള മാരകായുധങ്ങളുമായി പ്രതികൾ ആക്രമിക്കുകയും തടയാൻ ശ്രമിച്ച അതുൽ പി ദാസിനെ  പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. പ്രതികൾ മൂവരും  മുൻപും വധശ്രമമടക്കം നിരവധി കേസുകളിൽ പ്രതികളായിട്ടുണ്ട്.
സംഭവത്തെ തുടർന്ന് രമേശിന്റെ ഇടതുകാലിന്റെയും വലത് കൈയുടേയും ചലനശേഷി നഷ്ടമായിരുന്നു. പ്രതികൾക്കുള്ള ശിക്ഷ ജഡ്ജി മോഹനകൃഷ്ണൻ നാളെ പ്രഖ്യാപിക്കും. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ എ ജയചന്ദ്രൻ, സജി എസ് നായർ എന്നിവർ ഹാജരായി. പൊൻകുന്നം സർക്കിൾ ഇൻസ്പെക്ടർമാരായിരുന്ന പി ആർ പ്രമോദ്, മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !