ആശ്വാസം:104 വയസ്സായില്ലേ ഇനി വീട്ടില്‍പോയി വിശ്രമിച്ചോളൂ ;1994 മുതല്‍ ജയിലില്‍ കഴിയുന്ന വയോധികന് ഇടക്കാലമോചനം അനുവദിച്ച്‌ സുപ്രീംകോടതി'

ന്യൂഡല്‍ഹി : 104 വയസ്സുള്ള കൊലക്കേസ് പ്രതിക്ക് ഇടക്കാല മോചനം അനുവദിച്ച്‌ സുപ്രീം കോടതി.

1994 മുതല്‍ ജയിലില്‍ കഴിയുന്ന പ്രതിക്കാണ് പ്രായവും രോഗാവസ്ഥകളും പരിഗണിച്ച്‌ ഇടക്കാല മോചനം അനുവദിച്ചിരിക്കുന്നത്.

പശ്ചിമബംഗാള്‍ സ്വദേശിയായ റസിക് ചന്ദ്ര മൊണ്ടല്‍ ആണ് സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധി നേടിയിരിക്കുന്നത്.
1988ലെ ഒരു കേസില്‍ ആണ് റസിക് ചന്ദ്ര മൊണ്ടല്‍ ജയിലിലായത്. 1994-ല്‍ വിചാരണക്കോടതി സെക്ഷൻ 302 പ്രകാരം കൊലപാതകക്കുറ്റത്തിന് ശിക്ഷിച്ച പ്രതി ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു വരികയായിരുന്നു.

2018ല്‍ കൊല്‍ക്കത്ത ഹൈക്കോടതി ഇദ്ദേഹത്തിന്റെ ശിക്ഷ ശരിവെക്കുകയും കൂടി ചെയ്തതോടെ ഇയാള്‍ വർഷങ്ങളായി ജയിലില്‍ തന്നെയായിരുന്നു കഴിഞ്ഞിരുന്നത്.പ്രതിയുടെ നിലവിലെ ശാരീരിക അവസ്ഥയും രോഗങ്ങളും പ്രായവും പരിഗണിച്ചാണ് ഇടക്കാലമോചനം അനുവദിക്കുന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
വാർദ്ധക്യസഹജമായ വിവിധ രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ട് അനുഭവിച്ചു വരികയാണ് പ്രതി. ഇടക്കാല മോചനം ആവശ്യപ്പെട്ട് പ്രതി സമർപ്പിച്ച ഹർജിയില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെയും ജസ്റ്റിസ് സഞ്ജയ് കുമാറിൻ്റെയും ബെഞ്ച് ആണ് ഉത്തരവിട്ടത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !