ന്യൂഡല്‍ഹി : 104 വയസ്സുള്ള കൊലക്കേസ് പ്രതിക്ക് ഇടക്കാല മോചനം അനുവദിച്ച് സുപ്രീം കോടതി.
1994 മുതല്‍ ജയിലില്‍ കഴിയുന്ന പ്രതിക്കാണ് പ്രായവും രോഗാവസ്ഥകളും പരിഗണിച്ച് ഇടക്കാല മോചനം അനുവദിച്ചിരിക്കുന്നത്.പശ്ചിമബംഗാള്‍ സ്വദേശിയായ റസിക് ചന്ദ്ര മൊണ്ടല്‍ ആണ് സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധി നേടിയിരിക്കുന്നത്.
1988ലെ ഒരു കേസില്‍ ആണ് റസിക് ചന്ദ്ര മൊണ്ടല്‍ ജയിലിലായത്. 1994-ല്‍ വിചാരണക്കോടതി സെക്ഷൻ 302 പ്രകാരം കൊലപാതകക്കുറ്റത്തിന് ശിക്ഷിച്ച പ്രതി ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു വരികയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.