പുഴയില്‍ ചീങ്കണ്ണികളും മുതലകളും പെരുകുന്നു; കേരളത്തിലെ ഈ ഭാഗങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ,

തൃശൂര്‍: കേരളത്തില്‍ ഏറ്റവും കൂടുതല്‍ മുതലകളേയും ചീങ്കണ്ണികളേയും കാണപ്പെടുന്നത് തൃശൂരിലെ ചാലക്കുടി പുഴയിലാണ്.

പ്രദേശത്ത് ഇവയുടെ സാന്നിദ്ധ്യം വര്‍ദ്ധിക്കുകയാണ്. അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് താഴെ മുതല്‍ വെറ്റിലപ്പാറ വരെയുള്ള പ്രദേശങ്ങളിലെ കയങ്ങളിലാണ് ഇവയെ കൂടുതലായും കാണപ്പെടുന്നത്. 

പ്രളയത്തില്‍ ഒഴുകിയെത്തിയ പിന്നീട് മുട്ടയിട്ട് പെരുകുകയായിരുന്നുവെന്നാണ് നിഗമനം. ചാലക്കുടി പുഴയിലെ മത്സ്യസമ്പത്തിന്റെ സാന്നിദ്ധ്യമാണ് മുതലകളും ചീങ്കണ്ണികളും പെരുകുന്നതിന് അനുകൂല ഘടകം.

ചതുപ്പന്‍ മുതലകള്‍ എന്ന് പ്രാദേശികമായി വിളിക്കുന്നവയെയാണ് കൂടുതലായും മേഖലയില്‍ കാണുന്നത്. പുഴയുടെ ആഴങ്ങളില്‍ കഴിയുന്ന മുതലകള്‍ ഉച്ച സമയങ്ങളില്‍ വെയില്‍ കൊള്ളാനായി കരയിലേക്ക് എത്താറുണ്ട്.

 ആളനക്കമില്ലാത്ത പ്രദേശങ്ങളിലെ കരഭാഗങ്ങളില്‍ ഇവ മുട്ടയിടുകയും ചെയ്യുന്നു. കരയില്‍ മറ്റ് ജീവികള്‍ ഇവയുടെ മുട്ടകള്‍ തിന്നുന്നതിനാല്‍ വംശവര്‍ദ്ധന ഭീഷണി ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്.

പുഴയില്‍ വളരെയധികമാണ് ഇവയുടെ സാന്നിദ്ധ്യമെങ്കിലും ഇതുവരേയും ആരേയും കാര്യമായി ഉപദ്രവിച്ച സംഭവങ്ങളില്ല. എന്നിരുന്നാലും പ്രദേശവാസികളും പുഴയില്‍ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. അതിരപ്പള്ളിയിലെത്തുന്ന വിനോദസഞ്ചാരികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

മുമ്പ് വളരെ അപൂര്‍വമായി മാത്രമാണ് ഇവയെ കണ്ടിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ വളരെ കൂടുതലായി ഇവയുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വളര്‍ത്തുമൃഗങ്ങള്‍ക്കും, പുഴയിലെ മത്സ്യ സമ്പത്തിനും വലിയ ഭീക്ഷണി ആണ് ഇവയെന്ന ഭയവും നാട്ടുകാര്‍ക്കുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !