അഹമ്മദാബാദ്: ഗുജറാത്തിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു.
ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായ പാലമാണ് തകർന്നത്. ആനന്ദ് ജില്ലയിലാണ് സംഭവം. അപകടത്തിൽ തൊഴിലാളികളിൽ ഒരാൾ മരിച്ചതായി റിപ്പോർട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിലുള്ള രണ്ട് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. അപകടത്തിൽ ഹൈസ്പീഡ് റെയിൽ ജെകോർപ്പറേഷൻ ലിമിറ്റഡ് സ്ഥിരീകരിച്ചു.
ഇന്ന് അഞ്ചോടെയാണ് സംഭവം നടന്നത്. നാല് തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്ന് ആനന്ദ് എസ് പി ഗൗരവ് ജസാനി പറഞ്ഞു. രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും എസ് പി പറഞ്ഞു.
രണ്ട് തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയാണ്. ഇവർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി എസ് പി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.