ഇരട്ട വോട്ട് വിവാദം; കോൺഗ്രസിനെയും ബിജെപിയെയും പൊളിച്ചടുക്കി എൽഡിഎഫ് സ്ഥാനാർത്ഥി പി സരിൻ

പാലക്കാട്: ഇരട്ട വോട്ട് വിവാദത്തിൽ കോൺഗ്രസിൻ്റെയും ബിജെപിയുടെയും വാദങ്ങൾ പൊളിച്ചടുക്കി എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി സരിൻ.

വി ഡി സതീശൻ്റെ ആരോപണങ്ങൾ തള്ളി സരിനും ഭാര്യയും സ്വന്തം ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. എന്നാൽ ഇരട്ട വോട്ട് ആരോപണം നേരിട്ട ബിജെപി ജില്ലാ പ്രസിഡൻറ് കെഎം ഹരിദാസിന് വോട്ട് രേഖപ്പെടുത്താൻ ആയില്ല. പാലക്കാട് 2700 വ്യാജ വോട്ടുകൾ യുഡിഎഫ് സംഘടിതമായി ചേർത്തുവെന്നായിരുന്നു ഇടതു മുന്നണിയുടെ ആരോപണം. ഇത് തെളിയിക്കുന്ന രേഖകളും എൽഡിഎഫ് നേതാക്കൾ പുറത്തുവിട്ടു. വ്യാജ വോട്ടർമാരെ ബൂത്തുകളിൽ എത്തിക്കാൻ യുഡിഎഫിന് ആയില്ല.

പലയിടത്തും എൽഡിഎഫ് ബൂത്ത് ഏജൻറുമാർക്ക് ചലഞ്ച് ചെയ്യേണ്ട അവസരം പോലും ഉണ്ടായില്ല.   എന്നാൽ ആരോപണം മറികടക്കാൻ പ്രതിപക്ഷ നേതാവ് ഉയർത്തിയ വാദമുഖങ്ങളും ശരിക്കും ഭാര്യ സൗമ്യ സരിനും വോട്ട് രേഖപ്പെടുത്തിയതോടെ പൊളിഞ്ഞു. സരിൻ്റെയും ഭാര്യ സൗമ്യയുടെയും വോട്ടുകൾ എന്നായിരുന്നു വിഡി സതീശൻ്റെ ആരോപണം. ഇരുവരും സ്വന്തം ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്താൻ എത്തി. ഒരു എതിർപ്പും യുഡിഎഫ് ഏജൻസികളും നടത്തിയില്ല. ഇരുവരും വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.

എന്നാൽ ഇരട്ട വോട്ട് ആരോപണം നേരിട്ട ബിജെപി ജില്ലാ പ്രസിഡൻറ് കെഎം ഹരിദാസിന് വോട്ട് രേഖപ്പെടുത്താൻ ആയില്ല. ബൂത്തിലെത്തിയാൽ എൽഡിഎഫ് ഉദ്യോഗസ്ഥർ തടയുമെന്ന് ബിജെപിക്ക് ഉറപ്പായിരുന്നു. ഇതോടെ കെഎം ഹരിദാസ് പിന്മാറി. ചുരുക്കത്തിൽ ഇരട്ട വോട്ടുകൾ സംബന്ധിച്ച് എൽഡിഎഫ് ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതായി മാറി എന്നതാണ് വസ്തുത. യുഡിഎഫും ബിജെപിയും വ്യാജമായി ചേർത്ത വോട്ടുകൾ

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !