തിരുവനന്തപുരം: നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ വിജയിച്ച് നിയമസഭയിലേക്കെത്തുന്ന പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കും.
ചേലക്കരയിൽ നിന്ന് വിജയിച്ച സി.പി.എം നേതാവ് യു.ആർ. പ്രദീപ്, പാലക്കാട് വിജയിച്ച നേതാവ് രാഹുൽ മാങ്കൂത്തത്തിൽ എന്നിവരുടെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 12ന് നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിലാണ് നടക്കുക.
![]() |
2016–21 നിലവിൽ എംഎൽഎ ആയിരുന്ന യു.ആർ. പ്രദീപ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ. രാധാകൃഷ്ണനു ചേലക്കരയിൽ നിന്നും മത്സരിക്കാനായി സ്ഥാനം മാറി നല്കുകയും, രാധാകൃഷ്ണൻ ആലത്തൂരിൽ നിന്നും പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പ്രദീപ് വീണ്ടും ചേലക്കരയിൽ നിന്നും മത്സരിച്ചാണ് നിയമസഭയിൽ എത്തുന്നത്.
യൂത്ത് സംസ്ഥാന അധ്യക്ഷനായ രാഹുൽ നിയമസഭയിലേക്ക് ആദ്യമായാണ് തെരഞ്ഞെടുക്കപ്പെട്ടത്. പാലക്കാട്ട് എം.എൽ.എയായ ഷാഫി പറമ്പിൽ വടകരയിൽ നിന്നും പാർലമെൻ്റിലേക്ക് പോയ ഒഴിവിലേക്കാണ് രാഹുലിൻ്റെ വരവ്. ഇരുവരുടെയും ഇരിപ്പിടങ്ങൾ അടുത്ത നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി നിശ്ചയിക്കും.
നേരത്തെ നിയമസഭാംഗമായിരുന്നതിനാൽ പ്രദീപിന് രണ്ടോ മൂന്നോ നിരയിൽ സീറ്റ് ലഭിക്കും. എന്നാൽ, ആദ്യമായി നിയമസഭാംഗമായെത്തുന്ന രാഹുലിന് പ്രതിപക്ഷത്ത് പിൻനിരയിലായിരിക്കും ഇരിപ്പിടം ലഭിക്കാനുള്ള സാധ്യത.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.