കൊച്ചി: കൊച്ചി വാട്ടർ മെട്രോ ലോകനഗരങ്ങൾക്ക് മാതൃകയാണെന്ന് ഐക്യരാഷ്ട്ര സഭ.
ഈ വർഷത്തെ യുഎൻ ഹാബിറ്റാറ്റ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കാർബൺ ബഹിർഗമനം ഏറ്റവും കുറവുള്ള വാട്ടർ മെട്രോ കൊച്ചിയിലെ ഗതാഗതത്തിൻ്റെ നിലവാരം ഉയർത്തിയതായി റിപ്പോർട്ടിലുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകാത്തതും കാർബൺ ബഹിർഗമനം കുറഞ്ഞതുമായ നഗര പദ്ധതികളെ കുറിച്ചുള്ള യുഎൻ ഹാബിറ്റാറ്റിൻ്റെ ഈ വർഷത്തെ വെൽഡ് സിറ്റിസ് റിപ്പോർട്ടിൽ കൊച്ചി വാട്ടർ മെട്രോയെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.
കൊച്ചി നിവാസികൾക്ക് മാതൃകാപരമായ ജലഗതാഗത സംവിധാനം ഒരുക്കി വാട്ടർ മെട്രോയ്ക്ക് കഴിഞ്ഞതായും ഈ പഠന റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
കൊച്ചിയുടെ പൊതു ഗതാഗത മേഖലയിലെ പ്രധാന ഘടകമായി മാറിയ വാട്ടർ മെട്രോയിലൂടെ 30 ലക്ഷം പേർ ഇതുവരെ യാത്ര ചെയ്തു കഴിഞ്ഞു. വിനോദ സഞ്ചാരികളും വാട്ടർ മെട്രോയുടെ പ്രയോജനവും അനുഭവിച്ചറിഞ്ഞവരാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.