പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്ര ബസ് ഇടിച്ച് വയോധികന് ദാരുണാന്ത്യം.
വാകയാട് സ്വദേശി അമ്മദ് (85) ആണ് മരിച്ചത്. കോഴിക്കോട് നിന്നും കുറ്റ്യാടിക്ക് പോവുകയായിരുന്ന എസ്റ്റീം ബസ് സ്റ്റാൻഡിലേക്ക് കയറുന്നതിനിടെ അമ്മയെ ഇടിക്കുകയായിരുന്നു. ബസ് വയോധികൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങി. ഉച്ചയ്ക്ക് മൂന്ന് മണിക്കൂറാണ് സംഭവം.
കോഴിക്കോട് നിന്നും കുറ്റ്യാടിക്ക് പോകുകയായിരുന്ന എസ്റ്റീം ബസ് സ്റ്റാൻഡിലേക്ക് അമിതവേഗതയിൽ പ്രവേശിക്കുമ്പോൾ സ്റ്റാൻഡിൽ ൽനാ ബസിൻ്റെ ശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് ബസ് സർവ്വീസുകൾ തടഞ്ഞ് യാത്രക്കാരും നാട്ടുകാരും ഏറെ നേരം പ്രതിഷേധിച്ചു. തുടർന്ന് പോലീസ് ദൃശ്യമാണ് രംഗം ശാന്തമാക്കിയത്.
വിവിധ രാഷ്ട്രീയ പ്രതിനിധികളും ബസ് സ്റ്റാൻ്റിലെ പ്രതിഷേധത്തിൽ പങ്കെടുത്തു.സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ട അമ്മയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
അപകടസ്ഥലത്ത് പൊലീസും ഫയർഫോഴ്‌സുമെത്തി. ഫയർ ഫോഴ്സ് അംഗങ്ങൾ അപകടസ്ഥലം വൃത്തിയാക്കി. കോഴിക്കോട്-കുറ്റ്യാടി റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ അമിത വേഗം ജനങ്ങളുടെ ജീവനെടുക്കുന്നത് നിത്യസംഭവങ്ങളായി മാറുകയാണ്. ഇന്നത്തെ അപകടത്തിനും കാരണമായത് അശ്രദ്ധയും അമിത വേഗതയുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.