പാർലമെന്റ് ഇലക്ഷനിൽ ചുവപ്പണിഞ്ഞ് ശ്രീലങ്ക;എൻ പി പിയ്ക്ക് ചരിത്ര വിജയം

കൊളംബോ: പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ശ്രീലങ്കയിൽ വീണ്ടും തേരോട്ടം.

പ്രസിഡൻ്റ് അനുര കുമാര ഡിസനായക നയിക്കുന്ന പി പി ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ആകെയുള്ള 225 സീറ്റിൽ 159 സീറ്റിലാണ് എൻ പി വിജയിച്ചത്. തമിഴ് ആധിപത്യ പ്രദേശങ്ങളിൽ പോലും എൻ പി പി കൂറ്റൻ വിജയമാണ് നേടിയത്. 2019 ൽ എൻ പിക്ക് ആകെ മൂന്ന് സീറ്റുകൾ മാത്രമായിരുന്നു പാർലമെൻ്റ് ലഭിച്ചത്. ഇക്കുറി തമിഴ് സ്വാധീന മേഖലകളടക്കം മിക്ക ജില്ലകളും എൻ പി പി തൂത്തുവാരി.

എൽടിടി ശക്തി കേന്ദ്രമായിരുന്ന ജാഫ്ന, വണ്ണി തുടങ്ങി തമിഴർക്ക് സ്വാധീനമുള്ള രണ്ട് ജില്ലകളിലെ അഞ്ച് സീറ്റുകളാണ് എൻ പി പിടിച്ചെടുത്തത്. പ്രമദാസയുടെ എസ് ജി ബിയും തമിഴ് സ്വാധീന മേഖലകളിൽ നേട്ടം കൊയ്തിട്ടുണ്ട്. തമിഴ് പാർട്ടി നേതാക്കൾക്കിടയിലുള്ള ആഭ്യന്തര തർക്കങ്ങളും നേതാക്കളുടെ നിലപാടില്ലായ്മയുമാണ് ഇത്തരത്തിൽ തമിഴ് ജനതയെ അവരിൽ നിന്നും അകറ്റിയതെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.  

അതേസമയം സിംഹള മേഖല കൂടാതെ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണൽ പാർട്ടിയുടെയും രാജ്പക്‌സെയുടെയും ശക്തി കേന്ദ്രങ്ങളായ കൊളംബോ, നുവാര എലിയ, ഹമ്പൻതോട്ട തുടങ്ങിയ മേഖലകളിലെല്ലാം മികച്ച വിജയം നേടാൻ എൻ പി പിക്ക് കഴിഞ്ഞു . എൻ പി പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ ഡോ ഹരിണി അമര സൂര്യ കൊളൊമ്പോയിൽ ഉജ്ജ്വല വിജയമാണ് നേടിയത്.

എന്നാൽ കിഴക്കൻ ബട്ടിക്കലോവ മേഖല പിടിക്കാൻ എൻ പിക്ക് സാധിച്ചില്ല. ഇവിടെ ഇളങ്കൈ തമിഴ് അരസു കച്ചി (ഐ ടി എ കെ)യാണ് വിജയിച്ചത്. അതേസമയം തമിഴ് നാഷണൽ അലയൻസ് (ടി എൻ എ) നേതാവ് ആർ സമ്പത്തിൻ്റെ സ്വന്തം ജില്ലയായ ട്രിങ്കോമാലിയിൽ രണ്ട് സീറ്റുകൾ നേടാൻ എൻ പി പിക്ക് സാധിച്ചു. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ സമാജി ജന ബലവേഗത്തിന് 40 സീറ്റുകളിൽ ആകെ നേടാൻ കഴിഞ്ഞു. . ഐ ടി എ കെയ്ക്ക് 8 സീറ്റുകൾ ലഭിച്ചു. അതേസമയം രാജ്പക്‌സെയുടെ ശ്രീലങ്ക പൊതുജന പാർട്ടി വെറും മൂന്ന് സീറ്റുകളിൽ ഒതുങ്ങി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !