രാജസ്ഥാൻ: രാജസ്ഥാനെ ഞെട്ടിച്ച് പത്തൊൻപതുകാരൻ്റെ വ്യാജ നിക്ഷേപ തട്ടിപ്പ്.
വിശ്വാസയോഗ്യമായ രീതിയിൽ അവതരിപ്പിച്ച് വ്യാജ നിക്ഷേപ സ്‌കീമിൻ്റെ പേരിൽ യുവാവ് അരക്കോടിയോളം രൂപയാണ് നിരവധി പേരിൽ നിന്നായി തട്ടിയെടുത്തത്. സംഭവത്തിൽ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. അജ്മീർ സ്വദേശിയായ കാഷിഫ് മിർസയാണ്.പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയായ ഇയാൾ ഇരുന്നൂറിലധികം പേരെയാണ് തട്ടിപ്പിന് ഇരയാക്കിയത്.
99,999 രൂപ നിക്ഷേപിച്ചാൽ 13 ആഴ്ചയ്ക്കുള്ളിൽ 1,39,999 രൂപ ആകും വാഗ്ദാനം നൽകിയിരുന്നു യുവാവിൻ്റെ തട്ടിപ്പ് . ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോളോവറുകൾ ഉള്ള ഒരു ഇൻഫ്ലുവൻസർ'കൂടിയാണ് കാഷിഫ്. ഈ ഫാൻ ബേസും യുവാവ് വേണ്ടതുപോലെ മുതലാക്കി.സോഷ്യൽ മീഡിയയിലൂടെ അടക്കം വാഗ്ദാന പെരുമഴ നൽകിയാണ് യുവാവ് തട്ടിപ്പ് പദ്ധതി മുന്നോട്ട് കൊണ്ടുപോയത്.
പോലീസ് നടത്തിയ അന്വേഷണത്തിൽ യുവാവിൻ്റെ പക്കൽ നിന്നും നോട്ടെണ്ണൽ മെഷിനും നിരവധി ഫോണുകളും ലാപ്‌ടോപ്പുകളും ഒരു കാറും കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം യുവാവിനെ പൊലീസ് ഇപ്പോൾ റിമാൻഡ് ചെയ്തിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.