അയർലണ്ട് ;തൊഴിലാളികൾക്കും സ്ത്രീകൾക്കും അവകാശങ്ങളും സാമ്പത്തിക സംരക്ഷണവും ഉറപ്പുവരുത്തുന്ന വാഗ്ദാനങ്ങളുമായി ലേബർ പാർട്ടി,ഇന്നലെ പാർട്ടി പ്രതിനിധികൾ പുറത്തിറക്കിയ പ്രകടന പത്രികയിൽ സ്ത്രീകൾക്കായി പ്രസവാവധിയും പാർട്ടി വാഗ്ദാനം ചെയ്യുന്നു, പുതിയ സംവിധാനത്തിന് കീഴിൽ, ഓരോ അമ്മയ്ക്കും ആഴ്ചയിൽ 274 യൂറോ എന്ന ഫ്ലാറ്റ് നിരക്ക് നൽകുന്ന നിലവിലെ മോഡലിന് പകരം,
പ്രസവാവധിയിലുള്ള അമ്മമാർക്ക് അവരുടെ നിലവിലെ ശമ്പളവുമായി താരതമ്യപ്പെടുത്തുമ്പോൾ സാമൂഹിക ക്ഷേമ ആനുകൂല്യങ്ങൾ ലഭിക്കുമെന്നും ലേബർ പാർട്ടി ഉറപ്പ് നൽകുന്നു, കൂടാതെ ഭവന രഹിതരായ തൊഴിലാളികൾക്ക് പാർപ്പിടം - പൊതു സേവനങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമി ഉപയോഗിച്ച് - എല്ലാ കുട്ടികൾക്കും സൗജന്യ ജിപി കെയർ എന്നിവയും പാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2025 ലെ ബജറ്റ് ചർച്ചകളിൽ പ്രസവാനുകൂല്യത്തിന് ശമ്പളവുമായി ബന്ധപ്പെട്ട ഒരു മാതൃക എന്ന ആശയം ചർച്ച ചെയ്യപ്പെട്ടിരുന്നു.എന്നാൽ വരാൻ പോകുന്ന സർക്കാരിന് നിലവിലെ നയം പ്രശ്നമാകുമെന്ന തരത്തിൽ ദീർഘകാല അഭിപ്രായ രൂപീകരണത്തിനായി പദ്ധതി നീക്കി വെച്ചതായും മന്ത്രി ഹീതർ ഹംഫ്രീസ് പറഞ്ഞു..ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അവധിയിലായിരിക്കുമ്പോൾ വനിതാ ജീവനക്കാർക്ക് ശമ്പളം നൽകുന്ന നിയമങ്ങളൊന്നും ഇല്ലാത്തതിനാൽ, പ്രസവാവധി എടുക്കേണ്ടിവരുമ്പോൾ അമ്മമാർക്ക് അവരുടെ വരുമാനം കുറയാത്ത തരത്തിൽ പദ്ധതി അനിവാര്യമാണെന്നും ലേബർ പാർട്ടി വക്താക്കൾ പറയുന്നു.കൂടാതെ തൊഴിലന്വേഷകരുടെ അലവൻസിനായി ബജറ്റ് 2025 ൽ ഉൾപ്പെടുത്തിയിട്ടുള്ള സമാനമായ ഒരു പദ്ധതി അവതരിപ്പിക്കുമെന്ന് ലേബർ വാഗ്ദാനം ചെയ്തിട്ടുണ്ട്,
പാർട്ടി മുന്നോട്ടുവെക്കുന്ന സ്ലൈഡിംഗ് സ്കെയിൽ സംവിധാനം തൊഴിലാളികൾക്ക് പെട്ടെന്ന് ജോലി നഷ്ടപ്പെടുമ്പോൾ നേരിടുന്ന സാമ്പത്തിക നഷ്ടം മയപ്പെടുത്തുന്നതിന് ഉപകരിക്കുമെന്നും പാർട്ടി വാഗ്ദാനം ചെയ്യുന്നു.തൊഴിലാളികൾക്ക് ഒരു വർഷം മുഴുവൻ ശമ്പളത്തോടുകൂടിയ രക്ഷാകർതൃ അവധി നൽകുമെന്നും,മാർച്ചിൽ പ്രാബല്യത്തിൽ വരുന്ന തൊഴിലന്വേഷകരുടെ പേയ്‌മെൻ്റിലെ മാറ്റങ്ങൾ,
തൊഴിലില്ലാത്ത ആളുകൾക്ക് അവരുടെ മുൻ ശമ്പളത്തിൻ്റെ 60% അവരുടെ ആനുകൂല്യത്തിലേക്ക് ചേർക്കുന്നത് കാണാം - ആദ്യത്തെ മൂന്ന് മാസത്തേക്ക് ആഴ്ചയിൽ പരമാവധി 450 യൂറോ വരെയാണ് ഇത്.ലേബർ പാർട്ടി മുന്നോട്ടുവെക്കുന്ന വാഗ്ദാനങ്ങൾ അയർലണ്ടിൽ പുതിയ ചരിത്രം കുറിക്കാർ പോരുന്നതാണെന്നും പാർട്ടി നേതാക്കൾ പറയുന്നു,






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.