ഒഡീഷ: സുഭദ്ര യോജനയുടെ ഭാഗമായി മൂന്നാം ഘട്ടത്തിൻറെ ആദ്യ ഗഡു അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്തു.
അക്കൗണ്ടില്‍ പണം വന്നതോടെ ഗുണഭോക്താക്കളായ സ്ത്രീകളെല്ലാം അതീവ സന്തോഷത്തിലാണ്. 20 ലക്ഷം സ്ത്രീകളുടെ അക്കൗണ്ടുകളിലേക്കാണ് ഇത്തവണ പണം എത്തുന്നത്.ഒഡീഷ മുഖ്യമന്ത്രി മോഹൻ മാജിയാണ് സുന്ദർഗഡില്‍ നിന്ന് തുക വിതരണം ചെയ്തത്. ഉപമുഖ്യമന്ത്രി പ്രവതി പരിദയ്‌ക്കൊപ്പം സംസ്ഥാന സർക്കാരിലെ നിരവധി മന്ത്രിമാരും സെക്രട്ടറിമാരും പരിപാടിയില്‍ പങ്കെടുത്തു.
എന്താണ് സുഭദ്രാ യോജന?
സുഭദ്ര യോജനയുടെ ഗുണഭോക്താക്കളായ 20 ലക്ഷം സ്ത്രീകള്‍ക്കാണ് 5000 രൂപ വീതം അക്കൌണ്ടുകളിലേക്ക് എത്തിയത്. ഈ ഗുണഭോക്താക്കളില്‍ നേരത്തെ നിരസിക്കപ്പെട്ട 25% ഗുണഭോക്താക്കളും ഉള്‍പ്പെടുന്നു. 1.16 കോടി സ്ത്രീകള്‍ സുഭ്രദ യോജനയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വർഷം സെപ്റ്റംബർ 17 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സുഭദ്ര യോജനയ്ക്ക് തുടക്കം കുറിച്ചത്.ജന്മദിനത്തോടനുബന്ധിച്ച് ഒഡീഷ സന്ദർശനത്തിനിടെ ഭുവനേശ്വറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സുഭദ്ര യോജന ഉദ്ഘാടനം ചെയ്തത്.
സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി പ്രകാരം സ്ത്രീകള്‍ക്ക് പ്രതിവർഷം 5000-5000 രൂപ രണ്ട് ഗഡുക്കളായി നല്‍കുന്നു. ആദ്യഘട്ടത്തില്‍ 25 ലക്ഷം ഗുണഭോക്താക്കള്‍ക്ക് സുഭദ്ര യോജനയിലൂടെ തുക നല്‍കി.
ഈ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ പ്രധാനമായും 21 മുതല്‍ 60 വയസ്സുവരെയുള്ള സ്ത്രീകള്‍ക്ക് ലഭിക്കും. ഈ പദ്ധതി ഒഡീഷയിലെ സ്ത്രീകള്‍ക്ക് മാത്രമുള്ളതാണ്.കുടുംബവരുമാനം 2.50 ലക്ഷം രൂപയില്‍ കവിയാത്ത സ്ത്രീകള്‍ക്ക് മാത്രമേ ഇതിൻറെ ആനുകൂല്യം ലഭിക്കൂ.
സുഭദ്ര യോജന പ്രകാരം ലഭിക്കുന്ന തുക വനിതാ ദിനം ഉള്‍പ്പെടെയുള്ള വിശേഷാവസരങ്ങളില്‍ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് മാറ്റും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.