കൂണ്ടറ: മാലിന്യ മുക്ത കേരളം സൃഷ്ടിക്കാനുള്ള സർക്കാരിന്‍റെ നടപടികളുടെ ഭാഗമായി ഹരിത കർമ സേന വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് 50 രൂപ കൂലി വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് കുണ്ടറ പൗരവേദി യോഗം ആവശ്യപ്പെട്ടു.
ആവശ്യമായ തുക അതത് പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നു കണ്ടെത്തണം. പ്ലാസ്റ്റിക് മാലിന്യമുണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാ വീട്ടുകാരും ഹരിത കർമസേന പ്രവർത്തകർ എത്തുമ്പോള്‍ പ്രതിമാസം 50 രൂപ കൊടുക്കണമെന്ന് പറയുന്നത് നീതിക്കു നിരക്കുന്നതല്ല.വീടുകളില്‍ നിന്ന് ഹരിതകർമസേനയുടെ പേരില്‍ 50 രൂപ കൂലി വാങ്ങുന്ന നടപടി അവസാനിപ്പിക്കണമെന്ന് കുണ്ടറ പൗരവേദി ആവശ്യപ്പെട്ടു.
കുണ്ടറ പൗരവേദി പ്രസിഡന്‍റ് ഡോ. വെള്ളിമണ്‍ നെല്‍സണ്‍ അധ്യക്ഷത വഹിച്ചു. കെ.വി.മാത്യു, ഇ. ശശിധരൻ പിള്ള, മണി ചീരങ്കാവില്‍, ഡോ.എസ്. ശിവദാസൻ പിള്ള, പ്രഫ. എസ്. വർഗീസ്, അഡ്വ. ടി.എ. അല്‍ഫോൻസ്, അല്‍ഫോണ്‍സ്, ജി. ബാബുരാജൻ, വി. അബ്ദുല്‍ ഖാദർ, നീലേശ്വരം സദാശിവൻ, ആനന്ദബാബു എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.