അഹമ്മദാബാദ്: കാറിനുള്ളില്‍ സഹോദരങ്ങളായ നാല് കുഞ്ഞുങ്ങള്‍ ശ്വാസംമുട്ടി മരിച്ചു. ഗുജറാത്തിലെ അമ്രേലിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.
വീടിനരികില്‍ നിർത്തിയിട്ട കാറിനുള്ളില്‍ കളിക്കുന്നതിനിടെ ഡോർ ലോക്കാകുകയായി പുറത്ത് കടക്കാൻ കഴിയാതെ കുഞ്ഞുങ്ങള്‍ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. മധ്യപ്രദേശ് സ്വദേശികളുടെ മക്കളാണ് മരിച്ചത്.ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് കുട്ടികളുടെ മരണ വാർത്ത മാതാപിതാക്കള്‍ അറിഞ്ഞത്. സോബിയ മച്ചാർ എന്നയാളുടെ മക്കളായ സുനിത (എഴ്), സാവിത്രി (നാല്), വിഷ്ണു (അഞ്ച്), കാർത്തിക് (രണ്ട്) എന്നീ കുട്ടികളാണ് മരിച്ചത്. ഇയാള്‍ക്ക് ഏഴ് മക്കളാണുള്ളത്.
സോബിയ മച്ചാറും ഭാര്യയും ജോലിചെയ്തിരുന്നത് മധ്യപ്രദേശ് സ്വദേശിയായ ഭരത് മന്ഥാനി എന്നയാളുടെ ഫാമിലാണ്. കുഞ്ഞുങ്ങളെ വീട്ടിലാക്കിയാണ് ഇവർ ജോലിക്ക് പോകാറുണ്ടായിരുന്നത്. പതിവ് പോലെ കുട്ടികളെ വീട്ടിലാക്കി ദമ്പതികള്‍ ഫാമില്‍ ജോലിക്ക് പോയി. സംഭവ ദിവസം ഫാം ഉടമയായ ഭരത് മന്ഥാനിയുടെ കാർ ഇവരുടെ വീടിന് സമീപം പാർക്ക് ചെയ്തിരുന്നു.
രാവിലെ രക്ഷിതാക്കള്‍ ജോലിക്ക് പോയതിന് പിന്നാലെ കാറിന്‍റെ താക്കോല്‍ കുട്ടികള്‍ക്ക് ലഭിച്ചു. ഇതോടെ കുട്ടികള്‍ കാറിനുള്ളില്‍ കയറി കളിക്കുന്നതിനിടെടെ കാർ ലോക്കായി. തുടർന്ന് നാല് കുട്ടികള്‍ കാറിനുള്ളില്‍ കുടുങ്ങുകയായിരുന്നു.
വൈകുന്നേരത്തോടെയാണ് കാർ ഉടമസ്ഥൻ ബോധരഹിതരായി കിടക്കുന്ന കുട്ടികളെ കണ്ടത്. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അംറേലി പോലീസ് അധികൃതർ സംഭവ സ്ഥലത്തെത്തി അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും അതികൃതർ പറഞ്ഞു.
കടുത്ത ചൂടില്‍ കാറിനകത്ത് കുടുങ്ങിയ കുഞ്ഞുങ്ങള്‍ ശ്വാസംമുട്ടി മരിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ അമ്രേലി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.