മുംബൈ: വഖഫ് ബിൽ ശീതകാലസമ്മേളനത്തിൽ തന്നെ പാസാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. മഹാരാഷ്‌ട്രയിൽ ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘പ്രധാനമന്ത്രി മോദി പാർലമെൻ്റിൽ വഖഫ് ഭേദഗതി ബിൽ കൊണ്ടുവന്നു . 2013 ൽ കോൺഗ്രസ് ഭരണകാലത്ത് വഖഫ് ബോർഡ് നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി, അതിന്റെ അനന്തരഫലങ്ങൾ നമുക്ക് ഇന്ന് കാണാൻ കഴിയും. , കർണാടകയിൽ, കർഷകരുടെ ഭൂമി, ആളുകളുടെ വീടുകൾ, ക്ഷേത്ര സ്വത്തുക്കൾ എന്നിവപോലും വഖഫ് സ്വത്തായി പ്രഖ്യാപിച്ചു . അത് അനുവദിച്ച് നൽകാനാകില്ല . എൻ ഡി എ സർക്കാർ അധികാരത്തിൽ ഉള്ള കാലം ആരുടെയും സ്വത്ത് വഖഫിന് പോകില്ല ‘ അദ്ദേഹം പറഞ്ഞു.
പാർലമെൻ്റിന്റെ ശീതകാല സമ്മേളനം നവംബർ 25 നാണ് ആരംഭിക്കുക. ഡിസംബർ 20 വരെ തുടരും. ശീതകാല സമ്മേളനത്തിൽ, ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ നിർദ്ദേശത്തെയും പറ്റി ചർച്ചകൾ നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.