14കാരൻ്റെ വയറ്റിൽനിന്ന് കണ്ടെത്തിയത് ബാറ്ററിയും ചെയിനും സ്ക്രൂവുമടക്കം 65 വസ്തുക്കൾ

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹത്രാസ് സ്വദേശിയായ 14കാരൻ്റെ വയറ്റിൽനിന്ന് കണ്ടെത്തിയത് ബാറ്ററിയും ചെയിനും സ്ക്രൂവുമടക്കം 65 വസ്തുക്കൾ. ശ്വസന ബുദ്ധിമുട്ടും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്നു ചികിത്സ തേടിയ കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയപ്പോഴാണ് വസ്തുക്കൾ കണ്ടെത്തിയത്. 

ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ നടന്ന അതിസങ്കീർണമായ ശസ്ത്രക്രിയ അഞ്ചു മണിക്കൂർ നീണ്ടു. ചികിത്സയിലിരിക്കെ കുടലിലെ അണുബാധയെ തുടർന്ന് കുട്ടിക്ക് ജീവൻ നഷ്ടപ്പെട്ടു.ഒൻപതാം ക്ലാസ് വിദ്യാർഥിയായ ആദിത്യ ശർമ ആണ് സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ മാസം 28ന് മരണപ്പെട്ടത്. ബാറ്ററി, ബ്ലേഡ് അടക്കമുള്ള വസ്തുക്കൾ കുട്ടി മുൻപ് വിഴുങ്ങിയതാകാമെന്നാണ് ആശുപത്രി അധികൃതരുടെ നിഗമനം.

സംഭവത്തെക്കുറിച്ച് കുട്ടിയുടെ പിതാവ് സഞ്ചേത് ശർമ പറയുന്നത് ഇങ്ങനെ; "ഒക്ടോബർ 13 മുതലാണ് ആദിത്യയ്ക്ക് ശ്വസന ബുദ്ധിമുട്ടും അസ്വസ്ഥതയും അനുഭവപ്പെട്ടത്. ഇതേ തുടർന്ന് ആഗ്രയിലെ ആശുപത്രിയിൽ ചികിത്സ തേടി. രണ്ടാഴ്ചയ്ക്ക് ശേഷം ജയ്പൂർ, അലിഗഡ്, നോയിഡ, ഡൽഹി എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലും ചികിത്സ തേടി. എന്നാൽ ഒക്ടോബർ 28ന് രാത്രി ആദിത്യ മരിച്ചു. 

ഒരു മാസത്തിനുള്ളിൽ എല്ലാം സംഭവിച്ചു. ആദിത്യയ്ക്ക് മാനസിക, ശാരീരിക പ്രശ്നങ്ങൾ ഇല്ലായിരുന്നു". ഫാർമ കമ്പനിയിൽ മെഡിക്കൽ റപ്രസെൻ്റേറ്റീവായ സഞ്ചേത് ശർമയുടെ ഏക മകനാണ് ആദിത്യ. ഹത്രാസിലെ രത്നഗർഭ കോളനയിലാണ് കുടുംബം താമസിക്കുന്നത്. 

ആഗ്രയിലെ ആശുപത്രിയിൽ കുട്ടിക്ക് ചികിത്സ നൽകിയ ശേഷമാണ് കുട്ടിയെ ജയ്പൂരിലെ ആശുപത്രിയിൽ എത്തിച്ചു സ്കാനിങ്ങും ടെസ്റ്റുകളും നടത്തിയത്. ഒക്ടബോർ 19ന് കുടുംബം ഉത്തർപ്രദേശിൽ തിരിച്ചെത്തി. രണ്ട് ദിവസത്തിനുശേഷം കുട്ടിയുടെ ശ്വസന ബുദ്ധിമുട്ട് കൂടിയതോടെ അലിഗഡിലെ ആശുപത്രിയിൽ ഉടൻ എത്തിക്കുകയായിരുന്നു. ഇവിടെ വെച്ചു സിടി സ്കാനിൽ നടത്തിയതോടെ മൂക്കിൽ തടസ്സം കണ്ടെത്തിയെന്നും ഇത് ഡോക്ടർമാർ വിജയകരമായി നീക്കിയെന്നും പിതാവ് സഞ്ചേത് ശർമ പറഞ്ഞു.

പിന്നീട് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അലിഗഡിലെ ആശുപത്രിയിൽ തന്നെ അൾട്രാസൗണ്ട് ടെസ്റ്റിന് ആദിത്യയെ വിധേയമാക്കി. ഇതേ തുടർന്ന് 19 വസ്തുക്കൾ വയറ്റിൽ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. പെട്ടെന്ന് തന്നെ നോയിഡയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചു. ഇവിടെവെച്ചു ഡോക്ട‍ർമാർ നടത്തിയ പരിശോധനയിൽ 42 വസ്തുക്കൾ കണ്ടെത്തി. ഡോക്ടർമാർ വിദഗ്ധ ചികിത്സയ്ക്ക് നിർദേശിച്ചതിനെ തുടർന്നാണ് സഫ്ദർജങ് ആശുപത്രിയിലേക്ക് എത്തിച്ചതെന്നും ശസ്ത്രക്രിയയിലൂടെ 65 വസ്തുക്കൾ നീക്കം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !