വിമാനങ്ങൾക്ക് നേരെ വ്യാജ ഭീഷണി സന്ദേശങ്ങളയച്ച യുവാവ് പിടിയിൽ

മുംബൈ: വിമാനങ്ങൾക്ക് നേരെ വ്യാജ ഭീഷണി സന്ദേശങ്ങളയച്ച യുവാവ് പിടിയിൽ.

മഹാരാഷ്ട്ര നാഗ്പൂരിൽ നിന്നും ജഗദീഷ് ഉയ്‌കെ(35) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇമെയിലിലൂടെയും ഫോൺ കോളുകളിലൂടെയും നൂറോളം ഭീഷണി സന്ദേശങ്ങളാണ് ഇയാൾ അയച്ചിരിക്കുന്നത്. വിമാന കമ്പനികൾക്കും, പ്രധാന മന്ത്രിയുടെ ഓഫീസിനും, സർക്കാർ ഉദ്യോഗസ്ഥർക്കും ഭീഷണി സന്ദേശം അയച്ചത്.

ജഗദീഷ് ഉയ്‌കെ ഗോണ്ടിയ സ്വദേശിയാണ്. ഡൽഹിയിൽ നിന്ന് വരികയായിരുന്ന ഇയാളെ നാഗ്പൂരിൽവെച്ച് പൊലീസ് പിടികൂടുകയായിരുന്നു. 2021ലും സമാനമായ കേസിൽ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജഗദീഷ് തീവ്രവാദത്തെക്കുറിച്ച് ഒരു പുസ്തകം എഴുതിയിട്ടുണ്ട്. ഭീഷണി സന്ദേശങ്ങൾ അയക്കാൻ ഉപയോഗിച്ച മൊബൈൽ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തു. സന്ദേശങ്ങൾ അയച്ചത് ശ്രദ്ധ പിടിച്ചുപറ്റാൻ ലക്ഷ്യമിട്ടുള്ള ഒരു പബ്ലിസിറ്റി സ്റ്റാൻഡാണെന്ന് സംശയിക്കുന്നതായി നാഗ്പൂർ ഡിസിപി ലോഹിത് മതാനി പറഞ്ഞു.

വിവിധ സ്ഥലങ്ങളിൽ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നറിയിച്ച് നിരവധി ഇമെയിലുകൾ കഴിഞ്ഞ ജനുവരി മുതൽ ജഗദീഷ് അയച്ചിരുന്നു. ഒക്ടോബർ 25 മുതൽ ഒക്ടോബർ 30 വരെ ഇടയിൽ മാത്രം ഇന്ത്യയിലെ 30 സ്ഥലങ്ങളിൽ സ്ഫോടനം നടത്തുമെന്ന് സന്ദേശമയച്ചത്. 

കേന്ദ്ര സഹമന്ത്രി അശ്വിനി വൈഷ്ണവ്, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങി പ്രമുഖ രാഷ്ട്രീയ നേതാക്കളെയും സർക്കാർ ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയായിരുന്നു ഇയാളുടെ ഇമെയിലുകൾ. ഭീഷണി സന്ദേശങ്ങൾ ലഭിച്ചതോടെ ഇൻഡിഗോ, വിസ്താര, സ്‌പൈസ്‌ജെറ്റ്, എയർ ഇന്ത്യ തുടങ്ങിയ ഇന്ത്യൻ എയർലൈനുകളും സർവീസുകളും പ്രതിസന്ധിയിലായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !